മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം 2021 മാർച്ച് 28 ഞായറാഴ്ച കൊടിയേറ്റതോടെ ചടങ്ങുകൾ മാത്രമായി ഏപ്രിൽ 7 വരെ ആഘോഷിക്കുന്നു . കൊടിയേറ്റ കർമ്മങ്ങൾ രാത്രി 7:30 മുതൽ കൂടൽമാണിക്യം ഡോട്ട് കോമിൽ തത്സമയം കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://koodalmanikyam.com/live.phpമാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച തിരുവുത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗം വ്യാഴാഴ്ച ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു . വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം യോഗത്തിൽ ഉറപ്പാക്കി. വനം വകുപ്പ്, പോലീസ്, വൈദ്യുതി, ജല അതോറിറ്റി, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ചടങ്ങുകൾ മാത്രമായി നടത്തുന്നതിനാൽ ശീവേലിക്കും വിളക്കെഴുന്നെള്ളിപ്പുകൾക്കും ഇത്തവണ മേളം ഉണ്ടാകില്ല, 3 പ്രദക്ഷണങ്ങൾ മാത്രമേ ഉണ്ടാകു . കലാപരിപാടികളും ഉണ്ടാകില്ല. അടിയന്തര ചടങ്ങുകളായ പാഠകം ഒരുദിവസവും സൂത്രധാരകൂത്തും, നങ്ങ്യാർകൂത്ത് എന്നിവ 30-ാം തിയതിമുതൽ ഉണ്ടാകും. മാതൃക്കൽബലി ദർശനത്തിനായി പടിഞ്ഞാറേ നടപ്പുരയിൽ ക്യു സംവിധാനം ഏർപ്പെടുത്തും. രാവിലെ 11 മണിയോടെയും രാത്രി 10 മണിയോടെയും എല്ലാ ചടങ്ങുകളും അവസാനിപ്പിക്കും.
ശീവേലി, വിളക്ക് പ്രദക്ഷണങ്ങൾക്ക് പതിവുപോലെ 3 ആനകൾ ഉണ്ടാകും. പള്ളിവേട്ടക്കും ആറാട്ടിനും 3 ആനകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ കർശന നിയന്ത്രണങ്ങളും ദിവസേനയുള്ള പരിശോധനയും ഉണ്ടാകും. റിസെർവായി മറ്റു 3 ആനകൾകൂടിയുണ്ടാകും. ഇത്തവണ അന്നദാനം ഉണ്ടാകില്ല. പ്രവർത്തിക്കാർക്കുള്ള ഭക്ഷണം മാത്രം ഉണ്ടാകും. ക്ഷേത്രത്തിനു പുറത്ത് ചെറിയ തോതിൽ എക്സിബിഷൻ ഒരുക്കിയിട്ടുണ്ട്. ഇവിടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കും.
യോഗത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, എം.എൽ.എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ, നഗരസഭാ ചെയർ പേഴ്സൺ സോണിയ ഗിരി, തന്ത്രി പ്രധിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ എ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ, അഡ്മിനിസ്ട്രേറ്റർ എ എം സുമ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020, 2021 തിരുവുത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം ദേവസ്വം ആഫീസിൽ വച്ച് പ്രകാശനം ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന തിരുവുത്സവങ്ങളുടെ ചടങ്ങുകളും കാര്യപരിപാടികളെയും കുറിച്ച് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ വിശദീകരിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. പ്രോഗ്രാം പുസ്തകം ഡൌൺലോഡ് ചെയ്യുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക. QR കോഡ് സ്കാൻ ചെയ്തത് പ്രോഗ്രാം പുസ്തകം ഡൌൺലോഡ് ചെയ്യാം
http://koodalmanikyam.com/utsavam.html2021 ഏപ്രിൽ 24 മുതൽ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ കലാപരിപാടികൾ നടത്താൻ കഴിയുമോ എന്ന് ദേവസ്വം ഭരണസമിതി ആലോചിക്കുന്നു. പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് മാർച്ച് 15, വൈകീട്ട് 5 മണിക്കകം അപേക്ഷ ക്ഷണിക്കുന്നു. ആ ദിവസങ്ങളിലെ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ പരിപാടി നടക്കൂ. ഏതാനും ദിവസം നടന്നാൽ പോലും മുൻകൂർ നോട്ടീസ് ഇല്ലാതെ പരിപാടി റദ്ദാക്കാൻ ദേവസ്വത്തിന് പൂർണ്ണമായ അവകാശം ഉണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് സമർപ്പണമായി പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ അഡ്മിനിസ്ട്രേറ്ററെ അഡ്രസ് ചെയ്ത് ദേവസ്വം ഓഫീസിൽ പെട്ടെന്ന് സമർപ്പിക്കുക. 8075354845, 9447412475 എന്നി വാട്സാപ്പ് നമ്പറിലും അപേക്ഷ അയക്കാം
മാറ്റിവെക്കപ്പെട്ട 2020ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം ആചാര അനുഷ്ടാനങ്ങളോടെയും 3 ആനകളുടെ എഴുന്നുള്ളിപ്പോടെയും മാത്രമായി 2021 മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടത്തുവാനും, മാതൃക്കൽ ദർശനത്തിന് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നും വ്യാഴാഴ്ച ചേർന്ന സംയുക്ത തിരുവുത്സവ സംഘടക സമിതിയിൽ തീരുമാനം. തിരുവുത്സവത്തിന്റെ ആറട്ട് കൂടപ്പുഴ ആറാട്ട് കടവിൽ നടത്തുന്നതിനും തീരുമാനിച്ചു. 2021 ലെ തിരുവുത്സവം ഏപ്രിൽ 24 മുതൽ മെയ് 4 വരെ 3 ആനകളുടെ എഴുന്നള്ളിപ്പോടെ നടത്തുന്നതിന് തീരുമാനിച്ചു. ആറാട്ട് രാപ്പാൾ കടവിലും നടത്തുന്നതാണ്. ദേവസ്വo അഡ്മിനിസ്ട്രേറ്റർ 2 തിരുവുത്സവങ്ങൾക്കും കൂടി 71 ലക്ഷo രൂപ വരവും 70.50 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ചെയർമാൻ പ്രദീപ് യു. മേനോൻ സംഘടക സമിതി അംഗങ്ങളോടും മുഴുവൻ ഭക്തജനങ്ങളോടും ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തു പരമാവധി സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു. ദേവസ്വo മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.എ. പ്രേമരാജൻ എന്നിവർ പങ്കെടുത്തു. കെ ജി സുരേഷ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.
ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2020 തിരുവുത്സവം 2021 എന്നിവയോടനുബന്ധിച്ച് താഴെപ്പറയുന്ന പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്നതിന് പ്രാവീണ്യമുള്ളവരിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു .
1 . ലൈറ്റ് ആൻഡ് സൗണ്ട്
2 . പന്തൽ
3 . പ്രവൃത്തിക്കാർക്കുള്ള ഭക്ഷണം
4 . പനമ്പട്ട
5 . ഇൻഷുറൻസ്
6 . പ്രിൻറിംഗ് (പ്രോഗ്രാം ബുക്ക്)
7 . കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ്, പാർക്കിംഗ് നടത്തിപ്പ്
02/03/2021 പകൽ 1.00 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.00 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0480 2826631 , 2822631
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2021 ഫെബ്രുവരി 24-ാം തീയതി ( 1196 കുംഭം 12 ) ബുധനാഴ്ച ക്ഷേത്ര ചടങ്ങുകൾ മാത്രമായി ആഘോഷിക്കുകയാണ്. അന്നേദിവസം രാവിലെ 11.30 വരെ ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതല്ല.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 24 ന്
കൂടൽമാണിക്യം ദേവസ്വം പുതിയ മാനേജിങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു പ്രദീപ് മേനോനെ ദേവസ്വം ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ വേണുഗോപാൽ ഐ.എ.എസ് സത്യവാചകം ചൊല്ലികൊടുക്കുകയും തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, ജിവനക്കാരുടെ പ്രതിനിധി കെ.ജി. സുരേഷ്, പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ.എ. പ്രേമരാജൻ എന്നിവർ യഥാക്രമം സത്യപ്രതിജ്ഞ എടുക്കുകയുംചെയ്തു. പുതിയ ചെയർമാനായി പ്രദീപ് മേനോന്റെ പേര് കമ്മീഷണർ പ്രഖ്യാപിച്ചു. എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേത്രത്തിന്റെ പുരോഗതിക്കു കഴിഞ്ഞ ഭരണക്കാലത്ത് ഈ ഭരണസമിതി കാഴ്ച വെച്ച വിവിധ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും ഇനിയുള്ള പ്രവർത്തനങ്ങളിൽ സർക്കാറിന്റെയും തന്റെയും ഭാഗത്ത് നിന്ന് പൂർണ്ണ പിന്തുണ ഭരണസമിതിക്കു വാഗ്ദാനം നൽകുകയും ചെയ്തു.
ശ്രീ കൂടൽമാണിക്യം ക്ഷേത്ര തീർത്ഥക്കുളം ശുചീകരണത്തിന്റെ ഭാഗമായി ലഭിച്ച തേവാര ബിംബങ്ങളുടെ പ്രതിഷ്ഠയ്ക്കുള്ള ശ്രീകോവിലിന്റെ ( കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനോട് ചേർന്ന് ) ശിലാസ്ഥാപനം 2021 ഫെബ്രുവരി 12 -ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഉള്ള ശുഭമുഹൂർത്തത്തിൽ ദേവസ്വം കമ്മീഷണർ വേണുഗോപാൽ IAS നിർവഹിക്കുന്നു. ശ്രീകോവിൽ നിർമ്മിച്ച് നൽകുന്നത് തോട്ടപ്പള്ളി വേണുഗോപാലമേനോൻ അവർകളാണ്.
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ 12 വെള്ളിയാഴ്ച 11 മണിക്ക് ദേവസ്വം ഓഫീസിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങൾ പാലിച്ച് നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. നിലവിലുണ്ടായിരുന്ന കമ്മിറ്റി അംഗങ്ങൾ തന്നെ തുടരും. യു പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ. രാജേഷ് തമ്പാൻ, ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ എന്നിവരാണ് വെള്ളിയാഴ്ച പുതിയ ഭരണ സമിതി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനു ശേഷം പുതിയ ഭരണസമിതിയുടെ പ്രഥമ യോഗത്തിൽ ദേവസ്വം പ്രെസിഡന്റിനേയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുക്കും
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവം 2021 മാർച്ച് 28ന് കൊടികയറി ഏപ്രിൽ 7ന് കൂടപ്പുഴ ആറാട്ട് കടവിൽ ആറാട്ടോടുകൂടി ചടങ്ങുകൾ മാത്രമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. പള്ളിവേട്ടക്കും, ആറാട്ടിനും മൂന്ന് ആനകൾക്ക് വേണ്ടിയുള്ള അനുമതി തേടുവാനും തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേരള സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്ത് ചുമതലയേറ്റ ഡിസംബർ 24 ന് 3 വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന കൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പത്ര സമ്മേളനത്തിലൂടെ വ്യക്തമാക്കി. ഭൂസ്വത്തുകൊണ്ട് ധന്യമായ കൂടൽമാണിക്യം ദേവസ്വത്തിന്റെയും 11 കീഴീടങ്ങളിലും പറമ്പുകളിൽ നിവേദ്യം നേന്ത്ര വാഴയും വഴുതന, തക്കാളി, മുളക്, കപ്പ എന്നിവയും കൃഷി ആരംഭിച്ചു. ദേവസ്വത്തിലേക്കാവശ്യമായ നാളികേരം വരുന്ന 5 വർഷത്തിനുള്ളിൽ സ്വന്തം മണ്ണിൽ നിന്ന് കിട്ടാവുന്ന രീതിക്ക് കൃഷി ആരംഭിച്ചു. ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിർ കഴിഞ്ഞ 2 വർഷവും കൊട്ടിലാക്കൽ പറമ്പിൽ ആരംഭിച്ചു ലഭ്യമാക്കുന്നു. തണ്ടികവരവിനാവശ്യമായ വാഴക്കുലകൾ കഴിഞ്ഞ വർഷം മുതൽ സ്വന്തം സ്ഥലത്ത് നിന്ന് ലഭിക്കാവുന്ന വിധത്തിൽ ദേവ സ്വത്തിന്റെ പോട്ട കച്ചേരി വളപ്പിൽ വിപുലമായ രീതിയിൽ കൃഷി ആരംഭിച്ചു.ദേവസ്വത്തിന്റെ കീഴിൽ വരുന്ന 11 കീഴേടങ്ങളിലും കാര്യക്ഷമമായി ഇടപെട്ട് കൂടൽമാണിക്യം ദേവസ്വം കമ്മിറ്റിക്ക് കീഴേടങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ കഴിഞ്ഞു.
അന്യാധീനപ്പെട്ടുപോയ ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട 6 ഏക്കർ ഭൂമിയും ക്ഷേത്രവും ദേവസ്വത്തിന് തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആലുവ കീഴ് മാട് ദേവസ്വം വക 5 .95 ഏക്കർ ഭൂമി കണ്ടെത്തുവാനും തുടർ നടപടികൾ നടത്തി ദേവസ്വത്തിലേക്ക് തിരിച്ചെടുക്കുവാനുള്ള നടപടി സ്വീകരിച്ചു. ഈ കാലയളവിൽ തന്നെ ഇരിങ്ങാലക്കുടയിലെയും ചാലക്കുടിയിലെയും ഒട്ടനവധി ഭൂമികൾ നിയമ നടപടികളിലൂടെ തിരിച്ചു പിടിക്കാനും ഈ കമ്മിറ്റിക്കി സാധിച്ചിട്ടുണ്ട്. മണിമാളിക കെട്ടിടത്തിൽ നിന്ന് വാടകക്കാരെ ഒഴിപ്പിക്കുവാൻ നിയമ നടപടി സ്വീകരിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കാനും കഴിഞ്ഞു.. ദേവ സ്വത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാൻ ദേവസ്വം ബോർഡ് ശക്തമായ നടപടികളാണ് എടുത്തിട്ടുള്ള ത്. ഇതിനു വേണ്ടി ദേവസ്വത്തിന് നിയമോപദേശം നൽകുന്ന ഇരിങ്ങാലക്കുടയിലെ അഡ്വ. ഗോപകുമാറിന്റെയും ഹൈക്കോടതി യിലെ സീനിയർ അഡ്വ. സുകുണപാലന്റെയും സേവനം പത്ര സമ്മേളനത്തിൽ എടുത്തു പറഞ്ഞു.
റാണാ സംഗമേശ്വര കോംപ്ലക്സ് നിലനിൽക്കുന്ന സ്ഥലം പതിറ്റാണ്ടുകളായി പബ്ലിക് ടോയ്ലറ്റായും ഹോട്ടലുകലിലെ മാലിന്യം തള്ളുന്ന സ്ഥലവും ആയിരുന്നു. ദേവസ്വത്തിന് തന്നെ മാനക്കേടായിരുന്ന ഈ സ്ഥലത്താണ് ഷോപ്പിംഗ് കോംപ്ലക്സ് പണിതത്. ഇതുവഴി ദേവസ്വത്തിന് നിശ്ചിത തുക വാടക ഇനത്തിൽ വരുമാനം ഉണ്ടാക്കാൻ കഴിയും. മണിമാളിക കെട്ടിടത്തിൽ അടുത്ത പ്രോജക്ട് എത്രയും പെട്ടെന്ന് തുടങ്ങും. അതിനു വേണ്ട ഭരണാനുമതിയും മുൻസിപ്പൽ അനുമതിയും എത്രയും പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാമത്തെ പ്രോജക്ട് കച്ചേരിവളപ്പിൽ ആണ്. ഒരേക്കർ 42 സെന്റിൽ ഇരിങ്ങാലക്കുടയുടെ മുഖഛായ മാറ്റുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ദേവസ്വം മുന്നോട്ട് വയ്ക്കുന്നു. കൂടാതെ മൂന്നു പീടിക റോഡിലുള്ള പഴയ എൻ എസ് എസ് സ്കൂൾ പ്രവർത്തിച്ചിരുന്ന കളത്തുംപറമ്പ്, ദേവസ്വത്തിന് വരു മാനവും പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന വിധത്തിൽ ദേവസ്വം വിഭാവനം ചെയ്യുന്ന നാലാമത്തെ പ്രോജക്ട് ആണ്. ഇത് നിലവിൽ വരുന്നതോടുകൂടി കേരളത്തിലെ തന്നെ സമ്പന്ന ക്ഷേത്രമായി കൂടൽമാണിക്യം ദേവസം മാറുമെന്ന് ഉറപ്പുണ്ട്.
വളരെ അപകടാവസ്ഥയിൽ ആയിരുന്ന ആൽത്തറ അമ്പിളി ജ്വല്ലേഴ്സിന്റെ സഹായത്തോടെ എകദേശം അഞ്ചു ലക്ഷം രൂപ ചിലവഴിച്ചു ഈ കോവിഡ് കാലത്ത് പുനർനിർമാണം നടത്താൻ സാധിച്ചു.
2009 ഡിസംബർ 27 ന് അന്നത്തെ ദേവസ്വം മിനിസ്റ്റർ ആയ കടന്നംപള്ളി രാമചന്ദ്രൻ ശിലാസ്ഥാപനം നടത്തിയ ബസ് സ്റ്റാൻഡിൽ ഗോപുരം പിന്നീട് മുടങ്ങി കിടക്കുകയായിരുന്നു. എന്നാൽ 2016ൽ വീണ്ടും തുടങ്ങിയെകിലും പൂർത്തീകരിക്കാതെ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ കിടക്കുകയായിരുന്നു . ഭക്തജന ട്രസ്റ്റിന്റെ സഹായത്തോടെ ഏകദേശം 40 ലക്ഷം ചിലവഴിച്ചു കവാടം പണി പൂർത്തീകരിക്കുവാൻ ഈ കമ്മിറ്റി കാലയളവിൽ കഴിഞ്ഞു.
പാമ്പുമേയ്ക്കാട് വല്ലഭൻ തിരുമേനിയുടെ സ്പോൺസർഷിപ്പിൽ ക്ഷേത്രവും ദേവസ്വവും കംപ്യൂട്ടർ വൽക്കാരിക്കുവാനും ജീവനക്കാർക്ക് സൗജന്യ പരിശീലനം നടത്തുവാനും കഴിഞ്ഞു. ഇതിനായി ഏകദേശം 10 രൂപ ചെലവഴിച്ചു.
ഇരിങ്ങാലക്കുടകരാനും പ്രമുഖ വ്യവസായിയും ആയ നിസാർ അഷറഫിന്റെ സഹായത്തോടെ 64ൽ പരം സി സി ടി വി ക്യാമറകളും അനുബന്ധ സജ്ജീകരണവും നടത്തി. ഇതിനായി എകദേശം 7 ലക്ഷം രൂപ ചിലവഴിച്ചു. എല്ലാ വർഷവും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഉത്സവത്തിന് സ്റ്റേജ് പണി കഴിക്കാറുള്ളത്. സംഗമേശ്വര ഭക്തനും പ്രവാസി വ്യവസായിയും ആയ ജനാർദ്ദനൻ കാക്കരയുടെ സഹായത്തോടെ എകദേശം 12 ലക്ഷം ചെലവഴിച്ചു ഈ കാലയളവിൽ രംഗമണ്ഡപം സമർപ്പിക്കുകയുണ്ടായി.
പായലും ചണ്ടിയും ചെളിയും നിറഞ്ഞിരുന്ന വലിയ തീർത്ഥക്കുളവും ചെറിയ തീർത്ഥക്കുളവും തുടർച്ചയായി 14 ദിവസം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ വൃത്തിയാക്കുവാനും ചെറിയ തീർത്ഥക്കുളം നാലു സൈഡ് കെട്ടി സംരക്ഷിക്കുവാനും കഴിഞ്ഞു. 8 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു.കോവിഡ് കാലത്ത് ക്ഷേത്രം അടഞ്ഞു കിടന്ന സമയത്ത് 45 ദിവസത്തോളം നീണ്ടുനിന്ന പ്രവർത്തനങ്ങളിലൂടെ ചുറ്റമ്പലത്തിനകത്തെ നവീകരണപ്രവർത്തനം നടത്താൻ കഴിഞ്ഞു. 4 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു.കേരളത്തിലെ ഏറ്റവും വലിയ മതിലായ ആനപ്പള്ള മതിലിന്റെ മെയിന്റനൻസ് പണി നടത്താൻ കഴിഞ്ഞു. ഗണപതി ക്ഷേത്രത്തിന്റെ മുൻവശം സഘമേശ്വര ഭക്തനും പ്രവാസി വ്യവസായിയും ആയ തോട്ടപ്പള്ളി വേണുഗോപാലമേനോൻ സഹായത്തോടെ പൂർത്തീകരിച്ചു.
പതിറ്റാണ്ടുകൾ പഴക്കമുള്ള രാപ്പാൾ കച്ചേരി പറമ്പ് പുതുക്കി പണിതു.ഉളിയന്നൂർ ക്ഷേത്രത്തിന്റെയും കൊട്ടാരത്തിന്റെയും അറ്റകുറ്റപ്പണികൾ നടത്തുവാൻ ഈ കാലയളവിൽ കഴിഞ്ഞു. പോട്ട കച്ചേരി വളപ്പ്, എളനാട് അയ്യങ്കാവ് തുടങ്ങി മറ്റ് കീഴേടം ക്ഷേത്രങ്ങളിലെ നവീകരണപ്രവർത്തനങ്ങളും അതത് സ്ഥലത്തെ ഭക്തന്മാരുടെയും നാട്ടുകാരുടെയും കമ്മിറ്റികളുടെയും സഹായത്തോടെ നടത്തി പോന്നിട്ടുണ്ട്.കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഐ സി എൽ ഗ്രൂപ്പ് സി എം ഡി കെ.ജി. അനിൽകുമാറിന്റെ സാമ്പത്തിക സഹായത്തോടെ നടന്നു വരുന്നു. ഏറെ സാമ്പത്തിക ചെലവ് വരുന്ന ഇപണികൾ പൂർത്തീകരിച്ചു ഈ ജനുവരിയിൽ സമർപ്പണം നടത്തുമെന്ന് വിശ്വാസിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ താളിയോല ശേഖരവും മറ്റ് അമൂല്യ വസ്തുതകളും കൂടൽമാണിക്യം ദേവസ്വത്തിൽ ഉണ്ട്. അവ സംരക്ഷിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റിന്റെ സഹായത്തോടെ കൈമളുടെ പഴയ കൊട്ടാരം മ്യൂസിയം ആൻഡ് ആർകൈവ്സ് ആക്കുവാൻ കഴിഞ്ഞു. മാത്രമല്ല പ്രമുഖ വ്യക്തികളെ ഉൾകൊള്ളിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു. വരുന്ന 5 വർഷത്തിനുള്ളിൽ കേരളത്തിലെ വലിയ മ്യൂസിയം ആക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്തനകൾക്കായി തോട്ടപ്പള്ളി വേണുഗോപാൽ മേനോൻ 3 ലക്ഷം രൂപയും പ്രൊഫ. ദേവി ടീച്ചർ അമ്പതിനായിരം രൂപയും നൽകി.
സംഗമ ദേവന്റെ 2018 ലെയും 2019 ലെയും ഉത്സവം ദേശീയ, സംഗീത, നൃത്തവാദ്യ ഉത്സവ മാക്കി മാറ്റാൻ കഴിഞ്ഞു. ഉത്സവത്തോടനുബന്ധിച് രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നുള്ള കലാകാരന്മാർ വന്ന് മികച്ച പ്രവർത്തനം കാഴ്ച വച്ചു. അകത്ത് ദേശീയ തലത്തിലുള്ള കലാ പരിപാടികളും വഴിയിൽ ദീപാലങ്കാരം ഗോപുരം എന്നിവ ഭക്തന് മാരെ ആകർഷിച്ചു. ചരിത്രത്തിൽ ആദ്യമായി ഉത്സവം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ഭക്തന്മാരെ വിളിച്ച് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ക്ഷേത്ര കലകളുടെ സംഗമ ഭൂമിയാണ് ഇരിങ്ങാലക്കുട. വരും നാളുകളിൽ ലോക ശ്രദ്ധ ആകർഷിക്കുന്ന കലകളുടെ സംഗമ ഭൂമിയായി മാറുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്ന.
കുട്ടംകുളം നവീകരണം, കൊട്ടിലാക്കൽ പറമ്പിൽ സസ്യ തോട്ടം ആയുർവേദ ഹോസ്പിറ്റൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. കൂടാതെ ഠാണവിലെ പഴയ പോലീസ് സ്റ്റേഷൻ ജയിൽ ദേവസ്വത്തിലേക്ക് തിരിച് പിടിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഐ സി എൽ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ കോവിഡ് നു ശേഷം ക്ഷേത്രത്തിൽ നിത്യം അന്ന ദാനം ഏർപ്പടുത്തുവാൻ ധാരണയായിട്ടുണ്ട് .
2018, 2019 പ്രളയം തുടർന്ന് ഉണ്ടായ കോവിഡ് മഹാമാരി എന്നിവയെ തുടർന്ന് ദേവസ്വത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായി. എന്നാൽ മേൽപ്പറഞ്ഞ ജോലികൾ ഏറ്റെടുത്തു പൂർത്തികരിക്കുവാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. മേൽപറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയകരിക്കുവാൻ തങ്ങളുടെ ഒപ്പം നിന്ന നാട്ടുകാർ, ഭക്തർ, സാമ്പത്തിക സഹായം നൽകിയ സ്പോൺസർമാർ, ജീവനക്കാർ, മാധ്യമക്കാർ എന്നിവർക്ക് സംഗമേശന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ എല്ലാ കാര്യങ്ങൾക്കും നിർദ്ദേശം നൽകുകയും പത്തിൽ പരം തവണ ഈ കാലയളവിൽ ദേവസ്വത്തിൽ വന്ന ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
കൂടൽ മാണിക്യം ക്ഷേത്രത്തിൽ ദേവന്റെ ഉത്സവത്തിന് സ്ഥിരം രംഗവേദി ഉണ്ടാവുക എന്ന ദേവസ്വത്തിന്റെയും ഭക്തരുടെയും ആഗ്രഹത്തിന്റെ ഫലമായി നവംബർ 30 തിങ്കളാഴ്ച രംഗമണ്ഡപം സമർപ്പണം നടത്തുന്നു . ചടങ്ങിന് തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ എൻ പി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ജനാർദ്ദനൻ കാക്കരയാണ് രംഗമണ്ഡപം സ്പോൺസർ ചെയ്തിരിക്കുന്നത്.
https://youtu.be/KCjsv41hcS0ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 1 രാവിലെ 10 മണിക്ക് ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. യോഗത്തിൽ തൃശൂർ എംപി ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരിക്കും. കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രോട്ടോകോൾ അനുസരിച്ചാണ് പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.v
മ്യൂസിയം & ആർകൈവ്സിന് ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വേണുഗോപാല മേനോൻ തോട്ടപ്പള്ളി ദേവസ്വത്തിന് സമർപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ നിമ്മി ഷിജു, കൂടൽമാണിക്യം & ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തന്ത്രിയായ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദ് ഇമാം ജനാബ് പി എൻ എ കബീർ മൗലവി എന്നിവർ ആശംസകൾ അർപ്പിക്കും.
കേരളത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ താളിയോല ഗ്രന്ഥങ്ങളുടെ വൻശേഖരം ഉൾക്കൊള്ളുന്ന ക്ഷേത്രം എന്ന ബഹുമതി ശ്രീ കൂടൽമാണിക്യം ക്ഷേത്ര ത്തിനാണ്. കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു കൊണ്ടിരിക്കുന്ന താളിയോലഗ്രന്ഥങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചു സൂക്ഷിക്കുകയും അതിന്റെ ഡിസ്ക്രിപ്റ്റീവ് തയ്യാറാക്കുകയും ചെയ്യുക എന്നതും, അപൂർവ്വമായ വിജ്ഞാന സമ്പത്ത് ആധുനിക സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി ഡിജിറ്റൽ ഫോർമാറ്റിൽ ആക്കി റിമോട്ട് സെർവറുകളിൽ സൂക്ഷിച്ചു വരുംതലമുറയ്ക്ക് സുരക്ഷിതമായി കൈമാറണമെന്ന് ഉദ്ദേശത്തോടെയാണ് ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ പ്രവർത്തനം ലക്ഷ്യമിടുന്നത് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ പറഞ്ഞു.
കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണൻ, സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്റർ, മുൻ പി എസ് സി മെമ്പർ അശോകൻ ചെരുവിൽ, കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരജേതാവ് ഗുരു അമ്മന്നൂർ പരമേശ്വര(കുട്ടൻ) ചാക്യാർ, കൂടൽമാണിക്യം മ്യൂസിയം & ആർകൈവ്സ് ഡയറക്ടർ ഡോക്ടർ കെ രാജേന്ദ്രൻ എന്നിവർ അടങ്ങുന്നതാണ് കൂടൽമാണിക്യം മ്യൂസിയം & ആർകൈവ്സ് ഉപദേശക സമിതി അംഗങ്ങൾ.
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2020 ഒക്ടോബർ 27 (ചൊവ്വാഴ്ച) മുതൽ ഇനി അറിയിപ്പുണ്ടാകുന്നതു വരെ ( ഞായറാഴ്ച ഒഴികെ ) ക്ഷേത്ര ദർശന സമയങ്ങളിൽ താഴെ പറയും പ്രകാരം മാറ്റം വരുന്നതാണ്. രാവിലെ എത്യർത്ത പൂജ 6 മണിക്ക്, ഉച്ച പൂജ കഴിഞ്ഞ് 8 മണിക്ക് നട അടക്കുന്നതാണ് . വൈകീട്ട് 6 മണിക്ക് ദർശനത്തിനായി നട തുറക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആചാരങ്ങൾ ഒക്ടോബർ 23 , 24 , 25 തിയ്യതികളിലും സരസ്വതിപൂജ 23 - 26 തിയ്യതികളിലുമായാണ് ആഘോഷിക്കുന്നത് . കോവിഡ് 19 പ്രോട്ടോകോൾ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടത്തുക . തണ്ടിക വരവിനോടനുബന്ധിച്ച് ഭക്തജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല. തൃപ്പുത്തരി സദ്യയും മുക്കുടി വിതരണവും ഉണ്ടായിരിക്കുന്നതല്ല. സരസ്വതി പൂജയോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് പുസ്തകം പൂജയ്ക്ക് വെയ്ക്കാനും എഴുത്തിന് ഇരുത്താനും സൗകര്യം ഉണ്ടായിരിക്കുന്നതല്ല . എന്നാൽ ഭക്തജങ്ങൾക്ക് ദർശനത്തിന് സൗകര്യം കോവിഡ് മാനദണ്ഡം പാലിച്ചു ഉണ്ടാകുന്നതാണ്.
ശ്രീ കൂടൽമാണിക്യം ദേവസ്വം വക സർപ്പക്കാവിലെ ഈ വർഷത്തെ ആയില്യം പൂജ ഒക്ടോബർ 12 ( കന്നി 26 ) തിങ്കളാഴ്ച നടത്തുന്നു. പൂജയോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് അന്നേദിവസം സർപ്പക്കാവിൽ ആയില്യം പൂജക്കുള്ള വഴിപാട് നടത്തുന്നതിന് ദേവസ്വം കൗണ്ടറിൽ നിന്നും മുൻകൂട്ടി രസീതി വാങ്ങാവുന്നതാണ്.
ദേവസ്വത്തിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ കുറഞ്ഞത് 5 വർഷം സർവ്വീസ് ഉള്ള എൽ. ഡി ക്ലർക്കുമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള കൂടൽമാണിക്യം കിഴക്കേ ഗോപുരനടയുടെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള ശുദ്ധിദ്രവ്യകലശവും ഗോപുരം പുതുക്കി പണിയുവാനുള്ള അനുവാദം ചോദിക്കലും നടന്നു. സംഗമേശഭക്തനും ഐ.സി.എൽ. എം.ഡി.യുമായ കെ.ജി. അനിൽകുമാർ ധാരണ പത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. തന്ത്രി അതിനു ശേഷം ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. കെ.ജി. അനിൽകുമാറാണ് കിഴക്കേഗോപുരം അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചിലവുകൾ വഹിക്കുന്നത് .
കിഴക്കേ ഗോപുരനടയിൽ നടന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ എം എന്നിവരും സന്നിഹിതരായിരുന്നു.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ഥിരം സമിതിയിലെ പുതിയ തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൂടൽമാണിക്യം തന്ത്രി പ്രതിനിധി കൂടിയായ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്വീകരണം നൽകി. കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകളുടെ ഭാഗമായി കോവിഡ് പ്രോട്ടോകോളിന് വിധേയമായാണ് സ്വീകരണം ഒരുക്കിയത്.
ഓണത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 30, 31 ,സെപ്റ്റംബർ 1, 2 (ഞായർ, തിങ്കൾ,ചൊവ്വ,ബുധൻ) എന്നി ദിവസങ്ങളിൽ എതൃത്ത് പൂജ രാവിലെ 6 മണിക്കും ഉച്ച പൂജ 7:30 നും കഴിഞ്ഞു 9:30 ന് നട അടച്ച് വൈകിട്ട് 5 മണിക്ക് ക്ഷേത്രം തുറക്കുന്നതാണ്.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ വെച്ചുനമസ്കാരം ഓഗസ്റ്റ് 27 വ്യാഴാഴ്ച നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ചടങ്ങുമാത്രമായിട്ടാണ് നടത്തുന്നത്. ഇല്ലംനിറ ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 8 .45 ന് തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തും.
ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഇല്ലംനിറ നടത്തും.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ 2020 ഓഗസ്റ്റ് 28-ാം തീയതി (1196 ചിങ്ങം 12 ) വെള്ളിയാഴ്ച രാവിലെ 8.45 മുതൽ 9.20 വരെയുള്ള മുഹൂർത്തത്തിൽ തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്നതാണ്. അന്നേദിവസം ക്ഷേത്രത്തിലെ എതൃത്ത പൂജ രാവിലെ 6 മണിക്ക് ആയിരിക്കും.
കൂടൽമാണിക്യം ദേവസ്വത്തിന് കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അന്നേദിവസം നകരമണ്ണ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഇല്ലംനിറ നടത്തുന്നതാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രണ്ടു ക്ഷേത്രത്തിലേയും ഇല്ലംനിറ ചടങ്ങു മാത്രമായാണ് നടത്തുന്നത്
കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം ഐ.സി.എൽ ഗ്രൂപ്പ് സി.എം.ഡി കെ. ജി. അനിൽകുമാർ ദേവസ്വം അധികൃതർക്ക് കൈമാറി. 6 മാസത്തോളം നീണ്ടു നിൽക്കുന്ന ഈ പണികൾക്ക് ഏകദേശം 50 ലക്ഷം മുതൽ 60 ലക്ഷം വരെ ചിലവ് വരും. സംഗമേശ്വര ഭക്തനായ കെ. ജി. അനിൽകുമാർ ആണ് പൂർണ്ണമായും സ്പോൺസർ ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചിങ്ങം 1ന് കിഴക്കേ ഗോപുരനടയിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
കോവിഡ് വ്യാപനം മൂർച്ഛിച്ചതിനെത്തുടർന്ന് ഭക്തജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിരുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ചിങ്ങം 1 മുതൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. കോവിഡ് 19ന്റെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജൂൺ 14 നാണ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം അവസാനമായി ഏർപ്പെടുത്തിയത്.
ഒരേ സമയം 5 പേർക്ക് മാത്രമേ ദർശനസൗകര്യം ഉണ്ടാകു. കിഴക്കേ നടയിലൂടെ തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമാണ് പ്രവേശനം. 65 വയസിനു മുകളിലും 10 വയസിനു താഴെയുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ദർശന സമയത്തിനും മാറ്റമുണ്ട്. രാവിലെ നാലുമണി മുതൽ ഏഴര വരെയും, വൈകീട്ട് അഞ്ചര മുതൽ ഏഴര വരെ. ചോറൂണ്, തുലാഭാരം എന്നി വഴിപാടുകൾ ഈ കാലഘട്ടത്തിൽ ഉണ്ടാകില്ല. ദർശനത്തിനു വരുന്നവർ പൂർണ്ണ വിലാസവും ടെലിഫോൺ നമ്പറും രെജിസ്റ്ററിൽ രേഖപ്പെടുത്തണം. മാസ്കും സാനിറ്റിസറും നിർബന്ധമാണ്.പ്രസാദം ഈ കാലയളവിൽ മേൽശാന്തി കൊടുക്കുന്നതല്ല . പുറത്തുനിന്നു കൊണ്ടുവരുന്ന പൂജ സാധനങ്ങൾ ഇവിടെ വഴിപാടായി സ്വീകരിക്കുന്നതല്ല. തന്ത്രിമാർക്കും മേൽശാന്തിമാർക്കും വയസു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ആഗസ്റ്റ് 17 (ചിങ്ങം 1) മുതൽ കോവിഡ് 19 നിർദേശങ്ങൾ പാലിച്ചുകൊണ്ട് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
Note - For more details please contact Devaswom Office.
കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ അത്തം നാളിൽ നടത്തുന്ന ഒരു ആചാരമായ ഇല്ലംനിറ ഈ വർഷം കോവിഡ് 19 ന്റെ വ്യാപനം മൂലം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. എൻ. പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വച്ചിരിക്കുന്നതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു.
ശ്രീ കൂടൽമാണിക്യം തീർത്ഥകുളം ശുചികരണത്തിന്റെ ഭാഗമായി വളരെ കാലമായി കേടുപാടുകൾ സംഭവിച്ചു കിടക്കുന്ന കുളത്തിന്റെ വടക്കേ ഭാഗത്തുള്ള കവാടം സംഗമേശ്വര ഭക്തനായ അവിട്ടത്തൂർ വാരിയത്ത് വിജയകുമാർ വാര്യർ പണി കഴിപ്പിച്ചു വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വത്തിന് വേണ്ടി ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19ന്റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജൂൺ 14 ഞായറാഴ്ച മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൂടൽമാണിക്യം ദേവസ്വം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതെല്ലെന്ന് ശനിയാഴ്ച ചേർന്ന ദേവസ്വം മാനേജ്മന്റ് കമ്മിറ്റിയിൽ തീരുമാനം
കൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിൽ ജൂൺ 10 മുതൽ ആരംഭിക്കേണ്ടിയിരുന്ന രാമായണം ചാക്യാർകൂത്തും, 12 ദിവസത്തെ അംഗുലീയാങ്കം കൂത്തും കോവിഡ് 19ന്റെ പ്രതികൂല സാഹചര്യത്തിൽ നടത്തുവാൻ നിർവ്വാഹമില്ലെന്ന് പാരമ്പര്യ അവകാശിയായ അമ്മന്നൂർ പരമേശ്വര ചാക്യാർ (കുട്ടൻ ചാക്യാർ) അറിയിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു, അനുകൂല സാഹചര്യത്തിൽ കൂത്ത് പിന്നിട് നടത്തുന്നതാണ്.
കർശന നിബന്ധനകളോടെ കൂടൽമാണിക്യം ദേവസ്വംത്തിനു കീഴിലുള്ള 11 കീഴേടങ്ങളും കൂടൽമാണിക്യം ക്ഷേത്രവും ചൊവ്വാഴ്ച മുതൽ തുറക്കും. ഒരേ സമയം 5 പേർക്ക് മാത്രമേ ദർശനസൗകര്യം ഉണ്ടാകു. കിഴക്കേ നടയിലൂടെ തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമാണ് പ്രവേശനം. 65 വയസിനു മുകളിലും 10 വയസിനു താഴെയുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ദർശന സമയത്തിനും മാറ്റമുണ്ട്. രാവിലെ നാലുമണി മുതൽ ഏഴര വരെയും, വൈകീട്ട് അഞ്ചര മുതൽ ഏഴര വരെ. ചോറൂണ്, തുലാഭാരം എന്നി വഴിപാടുകൾ ഈ കാലഘട്ടത്തിൽ ഉണ്ടാകില്ല.
ദർശനത്തിനു വരുന്നവർ പൂർണ്ണ വിലാസവും ടെലിഫോൺ നമ്പറും രെജിസ്റ്ററിൽ രേഖപ്പെടുത്തണം. മാസ്കും സാനിറ്റിസറും നിർബന്ധമാണ്.പ്രസാദം ഈ കാലയളവിൽ മേൽശാന്തി കൊടുക്കുന്നതല്ല . പുറത്തുനിന്നു കൊണ്ടുവരുന്ന പൂജ സാധനങ്ങൾ ഇവിടെ വഴിപാടായി സ്വീകരിക്കുന്നതല്ല. തന്ത്രിമാർക്കും മേൽശാന്തിമാർക്കും വയസു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കോവിഡ് കൂടുതൽ സ്ഥിരീകരിച്ച അവസ്ഥയിൽ ക്ഷേത്രം തുറക്കണമോ എന്ന കാര്യം കമ്മിറ്റി ചർച്ച ചെയ്തെന്നും രോഗികൾ അധികവും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വന്നവരായതിനാൽ ഭീഷണിയിലെന്ന നിഗമനത്താലും ഹോട് സ്പോട് അല്ലാത്തതിനാലും സർക്കാർ നിബന്ധനകൾ പ്രകാരം ക്ഷേത്രം തുറക്കാൻ ഇന്ന് ചേർന്ന മാനേജിങ് കമ്മിറ്റി തീരുമാനിച്ചതെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ.രാജേഷ് തമ്പാൻ, ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, എ വി ഷൈൻ, കെ ജി സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ എം എന്നിവരും സന്നിഹിതരായിരുന്നു.
ഭക്ത ജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഇല്ലാത്ത സാഹചര്യത്തിൽ ഈ വർഷത്തെ (06 - 06 -2020 , 1195 എടവം 23 ) തൃക്കേട്ട വെച്ച് നമസ്ക്കാരം നീട്ടി വയ്ക്കാൻ തീരുമാനിച്ചു.
ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് 01 - 06 -2020 മുതൽ ഓൺലൈൻ സംവിധാനം തുടങ്ങിയിരിക്കുന്നു.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റുമായി ബന്ധപ്പെടാവുന്നതാണ്.
www.koodalmanikyam.comകൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിന്റെ ശുചീകരണം തുടങ്ങി. രാവിലെ ഏഴരയ്ക്ക് നടയടച്ചശേഷം എട്ടിന് പണിക്കാർക്ക് അനുവാദം നൽകുന്ന ചടങ്ങ് ചടങ്ങ് നടന്നു. തന്ത്രിപ്രതിനിധി എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട്, മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി.
കാൽനൂറ്റാണ്ടിനുശേഷമാണ് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്ത് മൂന്ന് ഏക്കറിൽ ആറടിയോളം താഴ്ചയിൽ സ്ഥിതിചെയ്യുന്ന തീർത്ഥക്കുളം വൃത്തിയാക്കുന്നത്. മൂന്ന് മോട്ടോറുകൾ ഉപയോഗിച്ചാണ് കുളത്തിൽനിന്ന് വെള്ളം വറ്റിക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്ത് വടക്കേനടയിൽ മൂന്നേക്കറിൽ ആറടി താഴ്ചയിലുള്ള കുലീപിനി തീർത്ഥക്കുളം 25 വർഷത്തിനുശേഷമാണ് വൃത്തിയാക്കുന്നത്. 68 എച്ച്.പി., 44 എച്ച്.പി., 40 എച്ച്.പി. എന്നിങ്ങനെ മൂന്ന് വലിയ മോട്ടോറുകളുപയോഗിച്ച് തെക്കേ ഊട്ടുപുരയിലൂടെ 1400 മീറ്റർ പി.വി.സി. പൈപ്പിട്ടാണ് കുളത്തിലെ വെള്ളവും ചെളിയും കൊട്ടിലായ്ക്കൽ പറമ്പിലേക്ക് ഒഴുക്കിവിടുന്നത്. രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് ജോലി നടക്കുന്നത്. അഞ്ചിന പുണ്യാഹം തെളിച്ച് ക്ഷേത്രത്തിലെ ചടങ്ങുകൾ തുടങ്ങും. കുലീപിനി തീർത്ഥക്കുളത്തിലെ മീനുകളെ വലയിട്ട് പിടിച്ച് കൈതൊടാതെ തീർത്ഥക്കുളത്തിലെതന്നെ മണിക്കിണറിൽ നിക്ഷേപിക്കും.
വരുംദിവസങ്ങളിൽ വെള്ളം വറ്റിക്കുന്നതോടെ ലഭിക്കുന്ന കൂടുതൽ മീനുകൾ ആനകളെ കുളിപ്പിക്കുന്ന വലിയ ടാങ്കിൽ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ പറഞ്ഞു. കുളത്തിൽനിന്ന് ലഭിക്കുന്ന സാളാഗ്രാമവും തന്ത്രിയുടെ നിർദേശപ്രകാരം കുളത്തിൽതന്നെ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പത്തുപേരാണ് തിങ്കളാഴ്ച ശുചീകരണത്തിനുണ്ടായിരുന്നത്.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കീഴേടമായ രാപാൾ വാതിൽമാടം ക്ഷേത്രത്തിന് ചേർന്നുള്ള കച്ചേരി വളപ്പിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ള കെട്ടിടം കൂടൽമാണിക്യം ദേവസ്വം കേടുപാടുകൾ തീർത്ത് വാസയോഗ്യം ആക്കി. കെട്ടിടത്തിന്റെ സമർപ്പണം മെയ് 29 ന് നിർവഹിച്ചു.
ഇരിങ്ങാലക്കുട : പുനര്‍നിര്‍മ്മിച്ച ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രം പള്ളിവേട്ട ആല്‍ത്തറയുടെ സമര്‍പ്പണം നടന്നു. വ്യവസായിയും ആല്‍ത്തറ പുനര്‍നിര്‍മ്മിക്കുകയും ചെയ്ത അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങാപ്പുറം ചന്ദ്രന് സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് തന്ത്രി എന്‍.പി. പരമേശ്വരന് നമ്പൂതിരി കൈമാറി. അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമം, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അമ്പിളി ജ്വല്ലേഴ്സ് ഉടമ റോളി ചന്ദ്രന്, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കാലങ്ങളോളം കേടുപാടുകള്‍ സംഭവിച്ച് അറ്റകുറ്റ പണികള്‍ക്ക് വിധേയമാകാതെ കിടന്നിരുന്ന ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പള്ളിവേട്ട ആല്‍ത്തറ. ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് സംഗമേശ്വര ഭക്തനും ഇരിങ്ങാലക്കുടയിലെ തന്നെ പ്രശസ്ത സ്വര്‍ണ്ണ വ്യാപാരിയുമായ അമ്പിളി ജ്വല്ലേഴ്സ് ഉടമ ചന്ദ്രന് കല്ലിങ്ങപ്പുറം, ക്ഷേത്രം തന്ത്രി നിശ്ചയിക്കുന്ന പ്രകാരം പണികള്‍ ചെയ്തു തരാമെന്ന് ഏല്ക്കുകയും അതനുസരിച്ച് മുന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പണികൾ അവസാനഘട്ടത്തിലെത്തി. ക്ഷേത്ര തനിമ നിലനിര്‍ത്തി കൊണ്ട് പുനർനിർമ്മിച്ച പള്ളിവേട്ട ആല്‍ത്തറയുടെ സമര്‍പ്പണം മെയ് 25, മകയീര്യം നക്ഷത്രത്തില്‍ വൈകീട്ട് 5 മണിക്കു ശേഷമുള്ള ശുഭ മൂഹൂര്‍തത്തില്‍ കല്ലിങ്ങപ്പുറം ചന്ദ്രന് നിർവഹിക്കുന്നു. ക്ഷേത്രത്തിനു വേണ്ടി തന്ത്രി ബ്രഹ്മശ്രീ എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട് ഏറ്റു വാങ്ങുകയും പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഏല്പിക്കുകയും ശേഷം ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു. കോവിഡ് - 19 ഭാഗമായി ലോക്ഡൗണ്‍ നിലനില്കുന്ന സാഹചര്യത്തില്‍ മറ്റു ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടമായ ആലുവ ഉളിയന്നൂർ മഹാദേവക്ഷേത്രത്തിൽ അനധികൃതമായി ഭൂമികയേറ്റം നടക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം അധികൃതർ ചൊവാഴ്ച അവിടെയെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് അന്യാധിനപ്പെട്ട ഈ ക്ഷേത്രവും 6 ഏക്കർ ഭൂമിയും ഹൈക്കോടതി വിധിയെ തുടർന്ന് കൂടൽമാണിക്യം ദേവസ്വത്തിനു ലഭിച്ചത്.
ആലുവ നഗരഹൃദയത്തിൽനിന്നും നിന്നും 2 കിലോമീറ്റര്‍ ദൂരെ മാത്രം കിടക്കുന്ന ഈ മഹാദേവ ക്ഷേത്രം ഇപ്പോൾ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേരിട്ടുള്ള ഭരണത്തിലാണ്. ഉളിയന്നൂർ ക്ഷേത്രത്തിലെ ഏതാനും ഭക്തജനങ്ങളുടെയും ജീവനക്കാരുടെയും പരിശോധനയിൽ ദേവസ്വം വക ഭൂമി അളന്നു തിട്ടപെടുതേടേതാണെന്നു ബോധ്യപ്പെടുകയും ആയതിനാൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ തഹസിൽദാർ, ദേവസ്വം കമ്മീഷണർക്കും രേഖാമൂലം കാര്യങ്ങൾ അറിയിക്കുകയും, എത്രയും പെട്ടന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി ഇടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു.
മെയ് 4 മുതൽ 14 വരെയുള്ള ചരിതപ്രസിദ്ധമായ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം 2020 ക്ഷേത്രോത്സവം കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ചടങ്ങുകൾ ഉൾപ്പടെ മാറ്റിവച്ചതായി ബുധനാഴ്ച ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിൽ തന്ത്രിമാരുമായി ആലോചിച്ചു തീരുമാനമെടുത്തു. അനുകൂല സാഹചര്യങ്ങൾ വരുമ്പോൾ ചടങ്ങുകൾ സാമൂഹിക അകലം പാലിച്ചു നടത്തും. ലോക്ക് ഡൌൺ കാലത്ത് ക്ഷേത്രത്തിൽ ഭക്തരെയും അനുവദിക്കില്ല
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ ബസ് സ്റ്റാന്റ്- ഠാണ റോഡിലുള്ള പ്രസിദ്ധമായ പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് തുടക്കം കുറിച്ചു. വ്യാപാരിയായ കല്ലിങ്ങപ്പുറം ചന്ദ്രന്റെ സഹായത്തോടെയാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചടങ്ങിൽ ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ മറ്റു ദേവസ്വം പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ആലിന്റെ വേരിറങ്ങി തറ പൊളിഞ്ഞ് തകര്‍ന്ന് നില്ക്കുന്ന അവസ്ഥയാണ് ഇപ്പോൾ. നിലവിലുള്ള അളവില്‍ തന്നെ പുതുക്കിപണിതശേഷം അതിന് മുകളില്‍ സ്റ്റീല്‍ ബാരിക്കേഡ് സ്ഥാപിക്കുമെന്നും ചെയര്മാന് വ്യക്തമാക്കി. തന്ത്രിയുടെ നേതൃത്വത്തില്‍ ആലിന്റെ വേരുകള്‍ വ്യത്തിയാക്കി പുതുക്കി പണിയാനാണ് ദേവസ്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രണ്ടുലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് കല്ലിങ്ങപ്പുറം ചന്ദ്രന് നല്‍കിയിരിക്കുന്നത്. ബാക്കി ആവശ്യമായ തുക ദേവസ്വം ചിലവഴിക്കും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തണ്ടികവരവിന് പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ സ്വീകരണം നല്‍കിയശേഷം അവിടെ നിന്നും ഘോഷയാത്രയായിട്ടാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുക. ഈ ആലിന് നൂറ്റാണ്ടോളം പഴക്കമുണ്ട്.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപമുള്ള ശ്രീ കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങപ്പുറം ചന്ദ്രൻ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ദേവസം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. മാർച്ച് 16 തിങ്കളാഴ്ച മുതൽ ആൽത്തറയുടെ പണികൾ ആരംഭിക്കും ഉത്സവത്തിന് മുൻപായി പണികൾ പൂർത്തീകരിക്കും എന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ, ക്ഷത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്യുന്ന രീതി പിന്തുടർന്ന് കരനെൽ കൃഷിയ്ക്ക് വേണ്ടിയുള്ള വിത്തു വിതയ്ക്കൽ ചടങ്ങ് കർമവേദിക്കടുത്തുള്ള കൊട്ടിലായ്ക്കൽ പറമ്പിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ നിർവഹിച്ചു. ജൂലായ് 26 നാണ് ഇല്ലം നിറ. കഴിഞ്ഞ 2 വർഷക്കാലമായി ഭഗവാന്റെ സ്വന്തം മണ്ണിൽ നിന്നാണ് ഇല്ലംനിറക്കാവശ്യമായ നെൽ കതിർ കണ്ടെത്തിയിരുന്നത്. പുറത്തുനിന്നാണ് നെൽ കതിരുകൾ വാങ്ങാറുള്ളത് ഇപ്പോൾ നിലനിൽക്കുന്ന കൊറോണ സാഹചര്യത്തിൽ മറ്റു ആഘോഷകൾ ഉണ്ടായിരുന്നില്ല. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം ഭരതൻ കണ്ടേങ്കാട്ടിൽ നേതൃത്വം നൽകി. പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വളരെ കുറച്ചു പേർ മാത്രമാണ് പങ്കെടുത്തത്
സർക്കാരിന്റെ നിർദേശപ്രകാരം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല, എന്നാൽ ആചാരാനുഷ്ടാനങ്ങൾ എല്ലാം തന്നെ ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ചേർന്ന അടിയന്തര മാനേജ്മന്റ് കമ്മിറ്റി യോഗമാണ് ഈ തീരുമാനങ്ങൾ എടുത്തത്. ദേവസ്വം ഓഫീസ് പ്രവർത്തിക്കും, 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജർ ഉണ്ടാക്കും. എന്നാൽ ക്ഷേത്രം കൗണ്ടറുകൾ പ്രവർത്തിക്കില്ല, വഴിപാടുകൾ സ്വീകരിക്കില്ല. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ പൂജയുടെ സമയക്രമത്തിലും മാറ്റങ്ങൾ ഉണ്ട്. എതൃത്ത് പൂജ രാവിലെ 6:15 , ഉടനെത്തന്നെ ഉച്ചപൂജ, രാവിലെ 8 :30ന് നടയടക്കും . വൈകുനേരം 5 മണിക്ക് നടതുറന്ന് പൂജകൾക്ക് ശേഷം രാത്രി 7 :30 ന് നടയടക്കും. കൂടൽമാണിക്യം ക്ഷേത്രനടയിലും ആൽതറകളിലും ഈ ദിവസങ്ങളിൽ ആളുകൾ കൂട്ടംകൂടി ഇരിക്കുന്നതും നിരോധിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ദേവസ്വത്തിന്റെ 11 കീഴേടങ്ങളിലും ഈ ഉത്തരവ് ബാധകമാണ്. മെയ് മാസം നടക്കുന്ന കൂടൽമാണിക്യം ഉത്സാവത്തിന്റെ കാര്യത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നതായും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. മറ്റു ദേവസ്വങ്ങളുമായും സംസാരിച്ചു വരുന്നുണ്ടെന്നും, ഇതുവരെ ഉത്സവ ആഘോഷങ്ങൾ മാറ്റുന്നതുമായി ചർച്ചകൾ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന മാനേജ്മന്റ് കമ്മിറ്റി മീറ്റിംഗിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, തന്ത്രി പ്രധിനിധി ബ്രഹ്മശ്രീ എൻ.പി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ. രാജേഷ് തമ്പാൻ, കെ ജി സുരേഷ്, കെ കെ പ്രേമരാജൻ, അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പങ്കെടുത്തു.
കൊറോണ പ്രതിരോധിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചിട്ടുളള സാഹചര്യത്തിൽ മാർച്ച് മാസത്തിൽ ഉത്സവം ആഘോഷിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴേടങ്ങളായ ഇരിങ്ങാലക്കുട അയ്യങ്കാവ് ഭഗവതി ക്ഷേത്രം (മാർച്ച് 11,12,13,14) പോട്ട പാമ്പാന്‍പോട്ട ശിവ ക്ഷേത്രം (മാർച്ച് 23,24,25) കാരപ്പറ്റ ശിവക്ഷേത്രം( മാർച്ച് 25,26,27) എന്നിവിടങ്ങളിലെ ഉത്സവങ്ങൾ ആചാരങ്ങളും ചടങ്ങുകളുമായി ഒതുക്കി നിർത്തുവാനും ക്ഷേത്രത്തിൽ നടത്താനിരുന്ന കലാപരിപാടികൾ, പ്രസാദഊട്ട് , ദീപലങ്കാരം എന്നിവ നിർത്തലാക്കി എന്ന അറിയിക്കുന്നു. അതുപോലെ ഈ മാസത്തിലെ തിരുവോണ ഊട്ട് ഉണ്ടായിരിക്കുന്നതല്ല. ഈ സാഹചര്യത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലോ/ പരിസരത്തോ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും ഇപ്പോഴത്തെ അവസ്ഥ മനസിലാക്കി സഹകരിക്കണമെന്നും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അറിയിച്ചു.
ഉളിയന്നൂർ : കൂടൽമാണിക്യം ദേവസ്വം ആലുവ ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2020 ന്റെ ത്രികൊടിയേറ്റ് നടന്നു . ജനുവരി 28 മുതൽ ഫെബ്രുവരി 6 വരെയാണ് തിരുവുത്സവം.തിരുവുത്സവത്തോടു അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം കൂടിയാട്ടം കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാർ നിർവഹിച്ചു. ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി മെമ്പർ കെ വി പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ , ക്ഷേത്രം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവുത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് www.uliyannoortemple.com
http://uliyannoortemple.com/ഇരിങ്ങാലക്കുട : ഠാണാവിലെ പഴയ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കൂടൽമാണിക്യം ദേവസ്വം വക സ്ഥലത്ത് പണി പൂർത്തിയാക്കിയ ബഹുനില ശ്രീ സംഗമേശ്വര കോംപ്ലക്സ് ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ് കെ യു അരുണൻ മാസ്റ്റർ എം എൽ എ, ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2018 ഡിസംബർ 29ന് നിർമാണത്തിന് തുടക്കം കുറിച്ച്, ദേവസ്വത്തിൽ നിന്നും നിർമാണത്തിന് ഫണ്ട് എടുക്കാതെ തികച്ചും സുതാര്യമായ നടപടികളിലൂടെ വാടകക്കാരെ കണ്ടെത്തി അവരിൽ നിന്നും പലിശരഹിത 3 വർഷത്തെ അഡ്വാൻസ് സ്വീകരിച്ചു, കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഈ സ്ഥലത്ത് കോംപ്ലക്സ് പണികൾ പുർത്തീകരിക്കുകയായിരുന്നു.
ഠാണാവിലെ പഴയ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കൂടൽമാണിക്യം ദേവസ്വം വക സ്ഥലത്ത് റെക്കോർഡ് വേഗത്തിൽ പണി പൂർത്തിയാക്കിയ ശ്രീ സംഗമേശ്വര കോംപ്ലക്സ് ഉദ്ഘാടനം ജനുവരി 13 ന് ദേവസം, സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൈകീട്ട് 5 മണിക്ക് നിർവഹിക്കും. 2018 ഡിസംബർ 29ന് നിർമാണത്തിന് തുടക്കം കുറിച്ച്, ദേവസ്വത്തിൽ നിന്നും നിർമാണത്തിന് ഫണ്ട് എടുക്കാതെ തികച്ചും സുതാര്യമായ നടപടികളിലൂടെ വാടകക്കാരെ കണ്ടെത്തി അവരിൽ നിന്നും പലിശരഹിത 3 വർഷത്തെ അഡ്വാൻസ് സ്വീകരിച്ചു കാലകളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഈ സ്ഥലത്ത് കോംപ്ലക്സ് പണികൾ പുർത്തീകരിക്കുകയായിരുന്നു
മെയ് 4ന് കൊടിയേറി മെയ് 14 ന് സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാമുകളിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2020 ജനുവരി 15നകം ദേവസ്വം ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. ഇതിനായുള്ള നിശ്ചിത അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്നും മുൻകൂട്ടി വാങ്ങാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക 04802826631.
Download Application for presenting performing arts as an offering to the deity during Sree Koodalmanikyam Festival 2020
http://www.koodalmanikyam.com/utsavam_2020_prg_dw.htmlവിദ്വേഷങ്ങൾ ഇല്ലാതെ നാടിന്റെ നന്മയുടെ കവാടങ്ങളായി ക്ഷേത്ര കവാടങ്ങൾ മാറട്ടെ എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബസ് സ്റ്റാന്റിന് സമീപം ഭക്തജനട്രസ്റ്റ് സമര്‍പ്പണമായി പൂര്‍ത്തിയാകിയ കൂടല്‍മാണിക്യം ക്ഷേത്രകവാടം സമര്‍പ്പണോദ്ഘാടനം നിർവഹിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തജനട്രസ്റ്റ് രക്ഷാധികാരി മണക്കാട് പരമേശ്വരന് നമ്പൂതിരി താക്കോല്‍ കൈമാറി. ചടങ്ങില്‍ പ്രൊഫ്. കെ.യു. അരുണന് എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഗോപുരകവാടം സമര്‍പ്പണമായി പൂര്‍ത്തിയാക്കി ഡിസംബര്‍ 31നകം ദേവസ്വത്തിന് കൈമാറാണമെന്നാണ് കരാര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സമര്‍പ്പണം വെള്ളിയാഴ്ച നടത്തിയത്. ഇതിനനുബന്ധിച്ചുള്ള അലങ്കാരപ്രവര്ത്തികള് ഉത്സവത്തിന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് ഭക്തജനട്രസ്റ്റ് വ്യക്തമാക്കി.
പ്രഥമ കൂടൽമാണിക്യം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2009 ഡിസംബർ 27 ന് അന്നത്തെ ദേവസ്വം മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി കൂടൽമാണിക്യം അലങ്കാര കവാടത്തിന്റെ ശിലാസ്ഥാപനം നടത്തിയെങ്കിലും , ഇപ്പോൾ കൃത്യം 10 വർഷത്തിന് ശേഷം അതെ ദിവസമാണ് ക്ഷേത്രകവാടം സമർപ്പണം സാധ്യമായത്. അന്ന് നിലച്ചു പോയ നിർമാണം കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ബസ് സ്റ്റാന്റിന് സമീപം ഗോപുരകവാടം നിർമാണ പ്രവർത്തനങ്ങൾ തുടരാൻ ദേവസ്വം തീരുമാനിച്ചത്. കവാടം നിര്‍മ്മിച്ച് സമര്‍പ്പണം നടത്താമെന്നറിയിച്ച് ഒരു ഭക്തന് മുന്നോട്ടുവന്നതോടെ ദേവസ്വം അതിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കവാടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പിന്നീട് നിരന്തരം തടസ്സപ്പെട്ടു. പുതിയ ഭരണസമിതി വന്നതിന് ശേഷം സമയം നീട്ടി നല്‍കിയെങ്കിലും നിർമാണം പൂർത്തിയാകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ദേവസ്വം നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച ഇയാള്‍ 2019 മാര്‍ച്ച് 31 വരെ സമയം നീട്ടി വാങ്ങിയെങ്കിലും വീണ്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഗോപുരകവാടം നിര്‍മ്മിക്കാന്‍ കോടതിയുടെ ദേവസ്വത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കവാടം നിര്‍മ്മിക്കാന്‍ സ്പോണ്‍സര്‍മാരെ അന്വേഷിക്കുന്നതിനിടയിലാണ് കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിച്ച് ഭക്തജനട്രസ്റ്റിന്റെ നേതൃത്വത്തില്‍ യാതൊരു പിരിവും നടത്താതെ നിര്‍മ്മാണം പൂര്‍ത്തീയാക്കി സമര്‍പ്പണം നടത്താമെന്നറിയിച്ച് എത്തിയത്. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഭക്തജന ട്രസ്റ്റ് രക്ഷാധികാരി മണക്കാട് പരമേശ്വരന് നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ, ഭരണസമിതി അംഗങ്ങള്‍, നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ, നഗരസഭാ കൗൺസിലർമാർ, ഭക്തജനട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തിരുവാതിരനാളിൽ പതിവായി നടന്നു വരുന്ന തിരുവാതിര മഹോത്സവ ആഘോഷം ജനുവരി 9 ന് സന്ധ്യക്ക് 6:30 ന് ഈ വർഷം മുതൽ ആദ്യമായി ദേവസ്വത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കും. ഭക്തജനങ്ങളുടെ താൽപര്യം മാനിച്ചു തിരുവാതിര നോയമ്പിനനുസരിച്ച ഭക്ഷണം, കളിക്കാർക്കും കൂടെ എത്തുന്നവർക്കും നൽകാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഭഗവൽ സന്നിധിയിൽ പാതിരാപ്പൂവ് ചൂടി പിരിഞ്ഞു പോവാൻ പാകത്തിനു തയ്യാർ ആക്കിയിട്ടുള്ള ഈ ആഘോഷവേളയിൽ പങ്കാളികളാവാൻ ഏവരുടെയും സഹകരണം ദേവസ്വം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ടീമുകളായി കളിക്കാൻ തയ്യാർ എടുത്തുവരുന്നവരുടെ സൗകര്യതിനായി വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷകളുടെ രജിസ്ട്രേഷൻ നടത്തണമെന്നു തീരുമാനമായിട്ടുണ്ട്. ആദ്യമാദ്യം രജിസ്ട്രർ ചെയ്യുന്നവർക് മുൻഗണന ലഭിക്കും. 2020 ജനുവരി 5നു മുൻപ് പേരുകൾ റെജിസ്ട്രർ ചെയ്യാൻ 04802826631 7012235448 എന്ന നമ്പറുകളിൽ ബന്ധപ്പെടുക എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
കൂടൽമാണിക്യം ദേവസ്വം കിഴേടമായ ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ- മഹാദേവ ക്ഷേത്രത്തിൽ 2020 ജനുവരി 28നു കൊടികയറി ഫെബ്രുവരി 6 ന് ആറോട്ടുകൂടി അവസാനിക്കുന്ന തിരുവുത്സവവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ പൊതുയോഗം 13 വെള്ളിയാഴ്ച 3 മണിക്ക് ഉളിയന്നൂർ ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്നു. എല്ലാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.
മെയ് 4ന് കൊടിയേറി മെയ് 14 ന് കോടപുഴയിൽ ആറാട്ടോടെ സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തിന് 1 കോടി 51 ലക്ഷം വരവും 1 കോടി 21 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും പടിഞ്ഞാറെ ഊട്ടുപുരയിൽ നടന്ന സംഘാടക സമിതിയോഗത്തിൽ അവതരിപ്പിച്ചു. മിച്ചം വരുന്ന തുക പഴയ ദേവസ്വം ഓഫീസ് പുനരുദ്ധാരണം ചെയ്യുവാനും തീരുമാനിച്ചു.
ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ് ആരംഭിച്ചു. എം എൽ എ അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ അധ്യക്ഷതയും വഹിച്ചു. ഇതോടനുബന്ധിച്ച് ഗജവീരൻ താമര ചെവിയൻ എന്ന സംഗീത ദൃശ്യാവതരണം ഉണ്ടായിരുന്നു. 500 ൽ പരം ഭക്തന്മാർ സംഘാടക സമിതിയോഗത്തിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കാർഷിക സർവകാലശാലയിൽ നിന്നും ശേഖരിച്ച പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച വിളകൾ കലവറ നിറയ്ക്കൽ ചടങ്ങിലേക്ക് സമർപ്പിക്കുവാൻ ധാരണയായി. യോഗത്തിൽ അഡ്വ. രാജേഷ് തമ്പാൻ സ്വാഗതവും, എ. എം. സുമ നന്ദിയും പറഞ്ഞു.
ശ്രീ കൂടൽമാണിക്യം തണ്ടിവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലവറ നിറക്കൽ ചടങ്ങ് നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. തണ്ടികവരവ് 3 ഞായറാഴ്ച നടക്കും. ഉച്ചക്ക് 12 മണിക്ക് ചാലക്കുടി പോട്ട പ്രവൃത്തി കച്ചേരിയിൽനിന്നും നിന്നും പുറപ്പെട്ട് വൈകീട്ട് 5 മണിയോടെ ഠാണാവില്‍ എത്തിച്ചേരും. അവിടെ നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട് പള്ളിവേട്ട ആൽത്തറയിൽ എത്തിചേർന്ന് 6 മണിക്ക് ശേഷം ക്ഷേത്രത്തിലേക്കു പുറപ്പെടുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. തൃപ്പുത്തരി 4-ാം തിയതിയും, മുക്കുടി 5-ാം തിയതിയും നടക്കും .
താണ്ടിക്കവരവ്, തൃപ്പൂത്തരി, മുക്കുടി ചടങ്ങുകൾക്ക് ആവശ്യമായ തൈര്, കദളിക്കുല, നേന്ത്രപ്പഴം, ഉണക്കലരി, ശർക്കര, നാളികേരം, വെളിച്ചെണ്ണ, പപ്പടം, ചേമ്പ്, ചേന, മത്തൻ, മാങ്ങ, ഇടിയൻ ചക്ക, വാഴയില, പച്ചമുളക്, ഇഞ്ചി, ഉണക്കപ്പയർ, കുരുമുളകുപൊടി
എന്നിവ ഭക്തജനങ്ങൾക്ക് നേരിട്ടും സംഭാവനകൾ നൽകിയും സമർപ്പിക്കാവുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
തണ്ടികവരവിന് ഞായറാഴ്ച വൈകിട്ട് 6 മുതൽ 8;30 വരെ കിഴക്കേ ഗോപുരനടയിൽ പഞ്ചവാദ്യം ഉണ്ടായിരിക്കും. തൃപ്പൂത്തരി ദിവസം വൈകിട്ട് ഉണ്ണായി വാര്യർ സ്മാരക കലാനിലയം സമർപ്പിക്കുന്ന ലവണാസുരവധം കഥകളി കിഴക്കേ ഗോപുരനടയിൽ. മുക്കുടിനിവേദ്യത്തിന്റെ ദിവസമായ അഞ്ചാം തീയതി രാവിലെ 7 മണി മുതൽ 9 വരെ പല്ലാവൂർ തൃപ്പേക്കുളം സമിതി അവതരിപ്പിക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും.
കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കലിൽ നവരാത്രി, സരസ്വതിപൂജ ഒക്ടോബർ അഞ്ചാം തീയതി വൈകിട്ട് മുതൽ എട്ടാം തീയതി വരെ ആഘോഷിക്കുന്നു. അഞ്ചാം തീയതി വൈകിട്ട് പൂജവെപ്പും ആറാം തീയതി ദുർഗാഷ്ടമിയും ഏഴാം തീയതി മഹാനവമിയും, എട്ടാം തീയതി വിജയദശമി- വിദ്യാരംഭവും ആകുന്നു. വിജയദശമി ദിവസം എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്പ്പക്കാവില് നടന്ന ആയില്യം പൂജക്ക് തന്ത്രി നകരമണ്ണ് നാരായണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരമേശ്വരൻ നമ്പൂതിരി, കുന്നൂര് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പരികര്‍മ്മികളായി. നിരവധി ഭക്തജനങ്ങൾ ആയില്യം പൂജയിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യത്തിൽ കഥകളി വഴിപാടുകൾ ആരംഭിച്ചു. സർവ്വ ഐശ്വര്യങ്ങൾക്കും ശ്രീരാമപട്ടാഭിഷേകം കഥകളി 45,000 രൂപ, ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളി 35,000 രൂപ, സന്താനലബ്ധിക്ക് സന്താനഗോപാലം കഥകളി 35,000 രൂപ, സർവ്വ സർവ്വം മംഗളമാകാൻ കിരാതം കഥകളി 35000 രൂപ, വിവാഹം നടക്കാൻ സീതാ സ്വയംവരം കഥകളി 35,000 രുക്മണി സ്വയംവരം കഥകളി 35,000 രൂപ, മൃത്യുവിനെ ജയിക്കാൻ മാർക്കണ്ഡേയ ചരിതം കഥകളി 35,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് കൂടൽമാണിക്യം ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക: 04802826631, 04802822631.
കര്‍ക്കടക മാസത്തിലെ നാലമ്പല ദർശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. മഴനനയാതെ അൻപതിനായിരത്തിലധികം പേർക്ക് ഒരേസമയം വരി നിൽക്കാവുന്ന പന്തലുകളുടെ പണികൾ അവസാനഘട്ടത്തിലാണ്. കൊട്ടിലായിക്കൽ പറമ്പിനു പുറമെ ഇത്തവണ മണിമാളികക്ക് പിൻവശവും, പേഷ്കാർ റോഡിൽനിന്നും വിശ്രമ കേന്ദ്രത്തിലേക്ക് പോകുന്ന പുതിയതായി നിർമ്മിച്ച വഴിയുടെ ഇരുവശവും വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ദേവസ്വം ഒരിക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കും സമീപവാസികൾക്കും നാലമ്പലകാലത്ത് തീർത്ഥാടകരുമായിവരുന്ന വാഹനങ്ങൾ പൊതുവഴികളിലും മറ്റും പാർക്ക് ചെയ്യുന്നത് മൂലമുണ്ടാക്കുന്ന അസൗകര്യങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു. നാലമ്പല തീര്‍ഥാടകര്‍ക്കായി കൂടൽമാണിക്യം ദേവസ്വം ഈ വർഷം ആദ്യമായി ശനി ഞായർ ദിവസങ്ങളിൽ കഞ്ഞി വിതരണം ഉണ്ടാക്കും. ഇതിനായി പടിഞ്ഞാറേ ഊട്ടുപുരയിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. നാലമ്പല ദർശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിൽ നിന്നും എല്ലാദിവസവും രാവിലെ പതിവുപോലെ 6 മണിക്കും 6:30 നും രണ്ടു കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് നടത്തും. കുഞ്ഞുകുട്ടികളുമായിവരുന്ന സ്ത്രീകൾക്ക് ഫീഡിങ് റൂം ഒരിക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു പുറത്തു പലഭാഗങ്ങളിലായി 41 ടോയ്ലെറ്റുകളും ഒരിക്കിയിട്ടുണ്ട്.
ചന്ദ്രഗ്രഹണം ആയതിനാൽ ജൂലൈ 17 ബുധനാഴ്ച, കർക്കിടകം ഒന്നിന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം വൈകി തുറക്കുന്നതായിരിക്കും. ദർശനം 5:30 മുതൽ ആരംഭിക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അടുത്തവര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് നടക്കും എന്ന പ്രചാരണത്തിലൂടെയുണ്ടായ ആശയകുഴപ്പം തീർത്ത് ഔദ്യോഗിക പ്രഖ്യാപനം വന്നു. 2019 മെയ് 14ന് (മേടം 30ന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 24 ന് രാപ്പാള്ളിൽ ആറാട്ടോടെ സമാപിക്കും.
മധ്യകേരളത്തിലെ പഞ്ചാരിമേളത്തിന്റെ 5 അതികായകന്മാർ പ്രമാണത്തിന് നേതൃത്വം നൽകുന്ന 8 ദിവസങ്ങളിലായി നടക്കുന്ന 16 പഞ്ചാരിയും, ദേശിയ സംഗീത നൃത്ത വാദ്യ ഉത്സവം എന്ന ആശയത്തിലൂന്നി അന്താരാഷ്ട്ര ദേശിയ തലത്തിൽ ഖ്യാതി നേടിയ കലാകാരൻമാർ അണിനിരക്കുന്ന ഉത്സവ പരിപാടികളുടെ വിശദവിവരങ്ങളടങ്ങുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്കിന്റെ പ്രകാശന ചടങ്ങ് ദേവസ്വം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന് നൽകി നിർവ്വഹിച്ചു. മെയ് 14 ന് കൊടിയേറി 24 ന് രാപ്പാൾ കടവിൽ ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ ഭരതൻ കണ്ടെങ്കാട്ടിൽ. എ വി ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവ പരിപാടികളുടെ വിശദവിവരങ്ങൾ ഇവിടെ നിന്ന് ഡൗൺ ലോഡ് ചെയ്യാം : http://www.koodalmanikyam.com/utsavam.html
ദേശീയ - അന്തർദ്ദേശീയതലത്തിൽ പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഇത്തവണയും *ശ്രീകൂടൽമാണിക്യം ഉത്സവം ദേശീയ സംഗീത-നൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് ദേവസ്വം. പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് വിശേഷാൽപന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉൾച്ചേർത്തിട്ടുണ്ട്.
കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15ന് വിശ്വവിഖ്യാത ലയവിദ്വാൻ മൃദംഗ ചക്രവർത്തി ഗുരു കാരൈക്കുടി ആർ. മണി പങ്കെടുക്കുന്ന കുന്നക്കുടി ബാലമുരളി കൃഷ്ണയുടെ സംഗീതക്കച്ചേരിയോടെയാണ് ദേശീയസംഗീതനൃത്തവാദ്യോത്സവത്തിനു തിരിതെളിയുന്നത്. കർണാടകസംഗീതലോകത്തെ അതിപ്രശസ്തരുടെ ഒരു നിരതന്നെ 2019 ഉത്സവത്തിന്റെ ആകർഷണമാണ്. കേരളത്തിൽനിന്നും ദേശീയതലത്തിൽ അറിയപ്പെടുന്ന വി. ആർ. ദിലീപ്കുമാര് , വീണാ - വയലിന് ജുഗല്‍ബന്ദിയില്‍ ഇന്നത്തെ ആവശമായ ജയന്തി -കുമരേഷ് , അന്തർദ്ദേശീയതലത്തിൽ അറിയപ്പെടുന്ന മല്ലാടി ബ്രദേഴ്സ്, പുല്ലാങ്കുഴല്‍ സംഗീതരംഗത്തെ യുവപ്രതിഭകളായ ബാംഗ്ലൂരിൽനിന്നുമുള്ള ഹേരംബയും ഹേമന്തയും ചെന്നൈയിൽനിന്നും ശ്രീരഞ്ജിനി സന്താനഗോപാലൻ, വിഗ്നേഷ് ഈശ്വർ ഇവരാണ് കർണാടകസംഗീത വിഭാഗത്തിലെ മുഖ്യആകർഷണ വ്യക്തിത്വങ്ങൾ.
ഈ മഹോത്സവത്തിന്റെ ഭാഗമായ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത് ഉത്തരകർണ്ണാടകദേശത്തുനിന്നും വരുന്ന കിരാന ഖരാനയിലെ പ്രശസ്തഗായകനായ പണ്ഡിറ്റ് ജയതീർഥ് മേവുണ്ടിയാണ്. ശ്രീകൂടൽമാണിക്യം ഉത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ബംഗാളിദേശത്തുനിന്നും ബാവ്ൾ സംഗീതവും കർണ്ണാടക ദേശത്തുനിന്നും യക്ഷഗാനവും അരങ്ങിലെത്തുന്നു. അന്താരാഷ്ട്രപ്രശസ്തയായ പാർവതിബാവ്ളാണ് ബാവ്ൾസംഗീതം അവതരിപ്പിക്കുന്നത്. കെരെമനെ ശിവാനന്ദ ഹെഗ്ഡെ സംവിധാനം ചെയ്ത ĬസീതാപഹരണംĬ യക്ഷഗാനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്നത്.
നൃത്തവിഭാഗത്തിൽ പദ്മഭൂഷൺ മാളവിക സരൂകായ്, നൃത്തലോകത്ത് അറിയപ്പെടുന്ന നർത്തകൻ മലേഷ്യയിൽനിന്നുള്ള ശങ്കർ കന്തസാമി എന്നിവർ ഭാരതനാട്യവും ഭുവനേശ്വറിൽനിന്നുള്ള ലോകപ്രശസ്തയായ നർത്തകി സുജാത മഹോപാത്ര ഒഡീസിയും അന്താരാഷ്ട്രവേദികളിൽ പാരമ്പര്യത്തനിമകൊണ്ടും അവതരണമികവുകൊണ്ടും തന്റേതായ ഇടംനേടിയെടുത്ത ഇരിങ്ങാലക്കുടയുടെ അഭിമാനം ശ്രീലക്ഷ്മി ഗോവർദ്ധനൻ കൂച്ചിപ്പുടിയും, കഥകിൽ വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചുവരുന്ന വാരണാസിയിൽനിന്നുള്ള വിശാൽകൃഷ്ണ കഥകും ലാസ്യഭംഗികൊണ്ടും ചൊല്ലിയാട്ടമികവുകൊണ്ടും ശ്രദ്ധേയയായ യുവകലാകാരി കലാമണ്ഡലം വീണാവാര്യർ മോഹിനിയാട്ടവും അവതരിപ്പിക്കുന്നു.
ശ്രീകൂടൽമാണിക്യം ഉത്സവത്തിന്റെ ചരിത്രപ്രസിദ്ധമായ ഏഴുദിവസത്തെ കഥകളിരാവുകളിൽ ഇത്തവണ നൂറ്റമ്പതിലധികം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. പദ്മശ്രീ ഡോക്ടര്‍ കലാമണ്ഡലംഗോപിയുടെ രുക്മാംഗദൻ, സദനം കൃഷ്ണൻകുട്ടിയുടെ നളചരിതം രണ്ടാംദിവസത്തിലെ നളൻ, കാവുങ്കൽ ദിവാകരപ്പണിക്കരുടെ ബകവധത്തിലെ ബകൻ, കോട്ടയ്ക്കൽ നന്ദകുമാരന് നായരുടെ ദുര്യോധനവധത്തിലെ ദുര്യോധനൻ, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്റെ ബാലിവധത്തിലെ ബാലി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻറെ കാലകേയവധത്തിലെ അർജ്ജുനൻ, കലാമണ്ഡലം കൃഷ്ണകുമാറിന്റെ കർണ്ണശപഥത്തിലെ കണ്ണൻ, കലാനിലയം ഗോപിയുടെ കീചകവഥത്തിലെ കീചകൻ, ഇരിങ്ങാലക്കുടക്കാരിയായ എൻ.ഗീതയുടെ ലവണാസുരവധത്തിലെ ഹനൂമാൻ എന്നിവ മുഖ്യ ആകർഷണങ്ങളിൽ ചിലതാണ്.
ലോകപ്രശസ്തനായ നാട്യമർമ്മജ്ഞൻ വേണു ജി സംവിധാനം ചെയ്ത ശാകുന്തളം കൂടിയാട്ടവുമുണ്ട്. ഇവയ്ക്കുപുറമെ, കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരായ ഗീത പദ്മകുമാർ (കൂച്ചിപ്പുടി ) , മഞ്ജു വി. നായർ , പ്രദീപ് പ്രകാശ് (ഭരതനാട്യം ), ഡോ. മിനി പ്രമോദ് (മോഹിനിയാട്ടം ) , സന്തോഷ് എടക്കുളം (കേരളനടനം ) , സുനിത ഹരിശങ്കർ (വയലിന് ), രാജേഷ് & രാകേഷ് , കുറിശാത്തമണ്ണ (കര്‍ണ്ണാടസംഗീതം ) , ഗായത്രി & കെ. എൻ. ദിനനാഥ് (ഹിന്ദുസ്ഥാനി ഭജന്‍ ) എന്നിവരും അവതരണങ്ങൾ നടത്തുന്നു. നെല്ലുവായ് കൃഷ്ണൻകുട്ടിമാരാർ, പയ്യന്നൂർ കൃഷ്ണമണി മാരാർ, പെരുവനം ശങ്കരനാരായണ മാരാർ, ചോറ്റാനിക്കര സുഭാഷ് മാരാർ, എൻ.പി രാംദാസ്, അമ്പലപ്പുഴ വിജയകുമാർ, അങ്ങാടിപ്പുറം രഞ്ജിത് തുടങ്ങി കേരളത്തിലെ പ്രശസ്തരായ സോപാനസംഗീതഗായകരുടെ ഒരുനിരതന്നെ സോപാനത്ത് കൊട്ടിപ്പാടിസ്സേവ നടത്തുണ്ട്.
പാഠകം, കുറത്തിയാട്ടം, ആദ്ധ്യാത്മികപ്രഭാഷണം എന്നിവയ്ക്കായി Èകുലീപിനീതീർത്ഥമണ്ഡപംÈ എന്നപേരിൽ ഒരു പ്രത്യേകവേദിതന്നെ ഒരുക്കിയിട്ടുണ്ട് . പാഠകത്തിൽ കലാമണ്ഡലം കെ. പി. നാ
കൂടൽമാണിക്യം ദേവസ്വം ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ മഹാദേവക്ഷേത്ത്തിലെ 2019 തിരുവുത്സവത്തിന് വരവ് ചിലവ് കണക്കുകൾ 2019 ഫെബ്രുവരി 4 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ക്ഷേത്രം ഓഫീസിൽ ( ഉളിയന്നൂർ) വെച്ച് അവതരിപ്പിക്കുന്നു എല്ലാവരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു.
ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കൂടൽമാണിക്യം ദേവസ്വവുമായി ഉണ്ടായിരുന്ന ബിസിനസ് ഇടപാടു സംബന്ധിച്ച് സൊസൈറ്റി ഭാരവാഹികൾ ദേവസ്വത്തിനെ അപകീർത്തിപ്പെടുത്തും വിധം ഉത്തരവാദിത്തരഹിതമായ പരാമർശങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപെടുകയും അതിനെതിരെ ദേവസ്വം ഗൗരവമായി എടുക്കുമെന്നും അനുയോജ്യമായ നടപടികൾ യഥാസമയം ദേവസ്വം കൈക്കൊള്ളുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.
ദേവസ്വം ബോർഡിലേക്ക് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ ചാർജെടുത്ത ശേഷം ISW സൊസൈറ്റിയുമായുള്ള ബിസിനസ് ട്രാൻസാക്ഷനുകൾ വേണ്ടെന്ന് തീരുമാനിക്കുകയാണ് ഉണ്ടായത്. കരുവന്നൂർ എസ് സി ബി യുമായാണ് തുടർന്ന് ദേവസ്വം ഇടപാടു നടത്തുന്നത്. അതുവരെ കുടിശ്ശികയെ സംബന്ധിച്ചോ പണം നൽകാൻ വരുന്ന സാവകാശത്തെ സംബന്ധിച്ചൊ ഒരു തർക്കവും ISW സൊസൈറ്റി ഉന്നയിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
സൊസൈറ്റി നൽകിയ കണക്കുകളെ സംബന്ധിച്ച് ദേവസ്വം തർക്കമുന്നയിച്ചും വ്യക്തത തേടിയും നൽകിയ കണക്കുകൾ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടും കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. അതിന് വ്യക്തത വരുത്താതെ പരസ്യമായി ദേവസ്വത്തെ അധിക്ഷേപിക്കുന്ന നിലപാട് എടുത്തത് നിർഭാഗ്യകരമാണ്.
ഇക്കാര്യത്തിൽ ദേവസ്വത്തിന് വ്യക്തമായ മറുപടിയും വിശദീകരണവും നൽകാനുണ്ട്. ഈ ഇടപാട് സംബന്ധിച്ച് പൊതുജനസമക്ഷം സുതാര്യമായി കാര്യങ്ങൾ ബോധിപ്പിക്കുന്നതിന് ദേവസ്വം തയ്യാറാണെന്നും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഒരുക്കി ദേവസ്വത്തിന്റെ നിലപാട് പത്രസമ്മേളനം വിളിച്ച് വഴിയെ പൊതുജനത്തെ ബോദ്ധ്യപ്പെടുത്തുന്നതാണെന്നും ദേവസ്വം ചെയർമാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് 14ന് (മേടം 30ന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 24 ന് രാപ്പാള്ളിൽ ആറാട്ടോടെ സമാപിക്കുന്ന 2019 കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സംഘാടകസമിതി ആലോചനയോഗത്തിൽ ദേവസ്വം ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഇതിൽ ഒരു കോടി മുപ്പത്താറു ലക്ഷം രൂപ ഉത്സവം ബഡ്ജറ്റായും ഇരുപത്തൊമ്പത് ലക്ഷ രൂപ ഉത്സവത്തോട് അനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റി വച്ചിട്ടുള്ളത്.
ക്ഷേത്രം പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്ന യോഗത്തിൽ വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ രൂപീകരണം നടന്നു. കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുവാനും ഉത്സവത്തിനു 10 ദിവസത്തേക്ക് അന്നദാനത്തിനു ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിച്ച എടുക്കുവാനും ലക്ഷ്യം വച്ച് വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിൽ നിന്നും സംഭരിച്ച പച്ചക്കറി വിത്തുകൾ യോഗത്തിനു എത്തിച്ചേർന്ന ഭക്തർക്ക് വിതരണം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ വി ഷൈൻ, ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ സുമ എ എം, ഭക്തജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2019 തിരുവുത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 5ന് ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പടിഞ്ഞാറേ ഊട്ടുപുരയിൽ ചേരുന്നതാണെന്നു അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും, ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ 2019 ജനുവരി 10ന് കൊടിയേറി ജനുവരി 19 ശനിയാഴ്ച ആറാട്ടോടുകൂടി ആഘോഷിക്കുന്നു.
വിശേഷാൽ വഴിപാടുകളും കലാപരിപാടികളും പരസ്യങ്ങൾ നല്കാൻ ആഗ്രഹിക്കുന്നവരും കൂടൽമാണിക്യം ദേവസ്വമായോ, ഉളിയന്നൂർ മഹാദേവക്ഷേത്രം വഴിപാട് കൗണ്ടറുമായോ ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 04802826631
ഗണേഷ് ചതുർത്ഥിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഗണപതിപ്രാതല്‍ കഥകളി അരങ്ങേറുന്നു. അന്നേദിവസം രാവിലെ 9 മണിക്ക് നടക്കല്‍ പഞ്ചാരിമേളവും വൈകീട്ട് 6 മണിക്ക് സത്യസായി സേവാ സമിതി അവതരിപ്പിക്കുന്ന ഭജന്‍സന്ധ്യയും ഉണ്ടായിരിക്കും.
ഗണപതിപ്രാതല്‍ കഥകളിയില്‍ പങ്കെടുക്കുന്നവര്‍ : ഗണപതി : ആര് എല്‍ വി പ്രമോദ്, ചന്ദ്രന് : കലാനിലയം മനോജ്, ശിവന് : ഹരികൃഷ്ണന്, വൈശ്രവണന് : കലാനിലയം ഗോപിനാഥ്, മന്ത്രി : പ്രദീപ് രാജ, പാട്ട് : കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ജയപ്രകാശ്, ചെണ്ട: കലാനിലയം രതീഷ്, മദ്ദളം : കലാനിലയം പ്രകാശന്, ചുട്ടി : ,കലാനിലയം വിഷ്ണു, അണിയറ : ഊരകം നാരായണന് നായര്‍, നാരായണൻകുട്ടി, ചാലക്കുടി ചന്ദ്രന്, ബിജോയ്. ചമയം : രംഗഭൂഷ ഇരിങ്ങാലക്കുട, സ്റ്റേജ് : ചന്ദ്രശേഖരന് ഇരിങ്ങാലക്കുട. ഗണപതിപ്രാതല്‍ കഥകളി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം സംപ്രേഷണം ചെയ്യും.
ഠാണാ ജംഗ്ഷനു കിഴക്ക് ജനറൽ ആശുപത്രിക്കി എതിർവശത്തെ ദേവസ്വം വക പേ & പാർക്ക് സൗകര്യമുള്ള 21 സെന്റ് പറമ്പ് സർവ്വേ ചെയ്യിക്കാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ഫലപ്രദമായ, ആദായകരമായ രീതിയിൽ വിനിയോഗിക്കാനും കൂടൽമാണിക്യം ദേവസ്വം ഒരുങ്ങുന്നു. അതിന്റെ ഭാഗമായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മെമ്പർ രാജേഷ് തമ്പാൻ, അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പരിശോധന നടത്തി. റസ്റ്റോറന്റ് പോലുള്ള ബിസിനസ്സുകൾ ആരംഭിക്കാൻ പലരും ദേവസ്വത്തെ സമീപിച്ചിട്ടുള്ളതാണ്. ദേവസ്വം വക ഭൂമികളോ കെട്ടിടങ്ങളോ അന്യാധീനപ്പെടാനോ, ഉപയോഗമില്ലാതെ കിടക്കുന്നതോ അനുവദിക്കില്ലെന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കുകയാണ് ഈ നടപടിയിലൂടെ ദേവസ്വം ലക്ഷ്യമാക്കുന്നത്.
ഠാണാവിലെ തന്നെ ഒഴിഞ്ഞു പോയ സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് സ്ഥിതി ചെയുന്ന സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരികെ ലഭിക്കുവാൻ വേണ്ട നടപടികൾ പുരോഗമിച്ചു വരികയാണെന്നു ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഈ സ്ഥലം ദേവസ്വത്തിന് കൈ മാറാതെയിരിക്കാൻ വേണ്ടിയാണ് അവിടെ ഇപ്പോൾ ട്രാഫിക്ക് കണ്ട്രോൾ സ്റ്റേഷൻ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നു പരക്കെ ആക്ഷേപമുണ്ട്.
മാനുഷിക ധർമ്മത്തിന്റെ പ്രതീകമായ രാമനെ വെറുപ്പിന്റെയും വർഗ്ഗിയതയുടെയും പ്രതിബിംബമാക്കാൻ ശ്രമിക്കുന്നവർ രാമന്റെ പേരുപറഞ്ഞുകൊണ്ട് രാവണന്റെ ദുഷ്കർമ്മം അനുഷ്ഠിക്കുന്നവരാണെന്നും ഇപ്പറയുന്നവർ യാഥാർഥ്യത്തിൽ പിന്തുടരുന്നത് രാമനെയല്ല പകരം മാരീചനാണ് അവരുടെ വഴികാട്ടിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലമ്പല ദർശനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമായണം അമർചിത്രകഥയിൽ മാത്രം വായിച്ചവരാണ് വിവാദമുണ്ടാക്കുന്നവരിൽ പലരുമെന്നും ഇതിനെ ചെറുക്കൻ നമുക്ക് ശ്രമിക്കണമെങ്കിൽ രാമായണം അതിന്റെ ത്യാഗ,നിർഭരമായ അർത്ഥം മനസിലാക്കി പാരായണം ചെയുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു മുഖ്യാതിഥിയായിരുന്നു. ദേവസ്വം മാനേജിങ് കമ്മറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ വി ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, എൻ പി പരമേശ്വരൻ നമ്പൂതിരിപാട് എന്നിവർ പങ്കെടുത്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.
കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം ഇംഗ്ലീഷ് ,ഹിന്ദി തമിഴ് എന്നി നാലുഭാഷകളിലുള്ള ദർശനവഴികാട്ടിയുടെ പതിപ്പ് തന്ത്രിപ്രതിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി കൊണ്ട് ദേവസ്വം മന്ത്രി പ്രകാശനം ചെയ്തു.
കൂടൽമാണിക്യം ദേവസ്വം കൊട്ടിലായ്ക്കൽ പറമ്പിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് നാലമ്പലം പിൽഗ്രിമേജ് സർക്യൂട്ടിൽ ഉൾപ്പെടുത്തി പുതിയതായി നിർമ്മിച്ചു നൽകിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.
ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീർത്ഥാടനത്തിന് കെ എസ് ആർ ടി സി യുടെ നാലമ്പല ബസുകൾ കൂടൽമാണിക്യം ക്ഷേത്രനടയിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. രാവിലെ 6 നും 6:30 നും ക്ഷേത്രനടയിൽ നിന്നും ബസുകൾ പുറപ്പെടും. 106 രൂപയാണ് ചാർജ്. ഇത്തവണ തീർത്ഥാടകരായ സീനിയർ സിറ്റിസന്‍ 10 രൂപ ചാർജിൽ മുൻകൂട്ടി റിസർവേഷനും സൗകര്യവും ഉണ്ട്.
ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാൻ,കെ ജി സുരേഷ് എ വി ഷൈൻ, കെ കെ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ക്ഷേത്രം മാനേജർ രാജി സുരേഷ്, കെ എസ് ആർ ടി സി കണ്ട്രോൾ ഇൻസ്പെക്ടർ രവി പി വി, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ , സംഘടനാ പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
വർഷങ്ങളുടെ നിയമ പോരാട്ടങ്ങൾക്ക് ശേഷം കൂടൽമാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപമുള്ള കച്ചേരിപ്പറമ്പിലെ വിവിധ കെട്ടിടങ്ങളും, മൂന്നുപീടിക സംസ്ഥാന പാതയരികിലെ എൻ എസ് എസ് സ്കൂളിന് സമീപമുള്ള കുളത്തുംപടി പറമ്പിലെ കെട്ടിട മുറികളും താത്കാലികാടിസ്ഥാനത്തിൽ പ്രതിമാസ വാടകക്ക് നല്കുവാൻ തീരുമാനിച്ചു.
ജൂൺ18, 3 മണിക്ക് മുൻപ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഫോൺ 04802826631
വ്യത്യസ്മായ ഒരു പരിസ്ഥിതി ദിനാചരണവുമായി കൂടൽമാണിക്യം ദേവസ്വം. വർഷാവർഷം സ്വന്തം ആനക്കും ഉത്സവത്തിനു വരുന്ന ആനകൾക്കും ഉള്ള പനം പട്ടക്കും വേണ്ടി ലക്ഷങ്ങൾ ചെലവ് വരുന്നത് ചുരുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ ദേവസ്വം കൊട്ടിലാക്കൽ പറമ്പിന്റെ അതിർത്തികളിൽ ആനപനകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു ആനത്താവളത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടിൽ ഭരതൻ, എ വി ഷൈൻ, കെ കെ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ക്ഷേത്രം മാനേജർ രാജി സുരേഷ്, ക്ഷേത്രം ജീവനക്കാർ, ക്ഷേത്രം കീഴേടം പ്രതിനിധികൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.
ചരിത്രത്തിൽ ആദ്യമായ് ഒരു മാസത്തിനകം കൂടൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് യു പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മാതൃകയായ്. വ്യാഴാഴ്ച പടിഞ്ഞാറേ ഊട്ടുപുരയിൽ നടന്ന ഭക്തജനങ്ങളുടെ യോഗത്തിൽ വരവ് 1,18,44879 ചിലവ് 1,16,79875 നീക്കിയിരിപ്പ് 1,65004 ഉള്ള കണക്കാണ് അവതരിപ്പിച്ചത്.
കണക്കാവതരണ അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന നാലമ്പല തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ഭക്തജനങ്ങളുടെ യോഗത്തിൽ ചർച്ചകൾ നടന്നു. യോഗത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ വി ഷൈൻ, അഡ്വ.രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, പരമേശ്വരൻ നമ്പൂതിരിപ്പാട്, എന്നിവർ സന്നിഹിതരായിരുന്നു.
ക്ഷേത്രൈശ്വര്യം, ഗ്രാമൈശ്വര്യം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ഒരു വേദയജ്ഞമാണ് വെച്ച് നമസ്ക്കാരം. യാഗാദി കർമ്മങ്ങളെ അനുഷ്ഠിച്ച് നിത്യ അഗ്നിഹോത്രം അനുഷ്ഠിച്ചിട്ടുള്ള അഗ്നിഹോത്രികളാണ് കൂടൽമാണിക്യ ക്ഷേത്രത്തിൽ വെച്ച് ഇടവമാസത്തിലെ തൃക്കേട്ട നാളിൽ വെച്ച്നമസ്ക്കാരം നടത്തുന്നത്. അതിനുശേഷം ക്ഷേത്രത്തിലെ ഒരു വർഷത്തെ വരവ് ചെലവ് കണക്കുകൾ ഇരിങ്ങാലക്കുട ഗ്രാമത്തിലെ സംഘ ഗയ ഗ്രാമസഭയിൽ ദേവസ്വം ഭരണാധികാരികൾ അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഗ്രാമത്തിലെ മുഴുവൻ നമ്പൂതിരിമാരും ഈ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് നിയമം.
സന്ധ്യാസമയത്ത് വാതിൽമാടത്തിന്റെ തെക്കു ഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞാണ് അഗ്നിഹോത്രികൾ ഉപവിഷ്ടരാവുക. കൈമുക്ക് രാമൻ അക്കിത്തിരിപ്പാടായിരുന്നു അഗ്നിഹോത്രി. നെടുമ്പിള്ളി തരണനെലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ആദ്യം വെച്ച്നമസ്ക്കരിച്ചത്. പിന്നെ മറ്റു നമ്പൂതിരി കുടുംബക്കാരും. തുടർന്ന് ഗ്രാമത്തിലെ എല്ലാ ഭക്ത ജനങ്ങളും ദക്ഷിണ വച്ച് അഗ്നിഹോത്രികളെ നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങി. ചടങ്ങുകൾക്ക് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജർ രാജി സുരേഷ്, ക്ഷേത്രം പരികർമി മണക്കാട് പരമേശ്വരൻ നമ്പൂതിരി മെമ്പർമാരായ പ്രേമരാജൻ, ഷൈൻ എന്നിവർ നേതൃത്വം നൽകി.
കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകളുടെ അവലോകനവും നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങളും സംബന്ധിച്ച് ഭക്തജനങ്ങളുടെ യോഗം മെയ് 31 വ്യാഴാഴ്ച വൈകീട്ട് 4 ന് പടിഞ്ഞാറേ ഊട്ടുപുരയിൽ ചേരുന്നു.എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.
സംസ്ഥാന പാതക്കരികിൽ കളത്തുംപടി ദുർഗ്ഗാ ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന പഴയ എൻ എസ് എസ് സ്കൂൾ ഓഡിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടൽമാണിക്യം ദേവസ്വം ഏറ്റെടുക്കാൻ തയ്യറെടുക്കുന്നു. ഇതിനു വേണ്ട എല്ലാ രേഖകളും ദേവസ്വത്തിന്റെ പക്കലുണ്ടെന്നും സ്ഥലം കയ്യേറി പോയീട്ടുണ്ടോ എന്നറിയാൻ അടുത്ത ദിവസം അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ്മേനോനും അഡ്മിനിസ്ട്രേറ്റർ എ എം സുമയും അറിയിച്ചു.
5 വർഷമായി ഈ സ്ഥലത്തിന് വാടക ലഭിക്കുന്നില്ലെന്നും കൂടൽമാണിക്യം ദേവസ്വം വക സ്ഥലങ്ങൾ കേരളത്തിന്റെ പലമേഖലകളിലും ഇങ്ങനെ അന്യാധീനപ്പെട്ട് കിടക്കുന്നുണ്ടെന്നും ഇതെല്ലം തിരിച്ചുപിടിക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. കളത്തുംപടിയിലെ ഈ സ്ഥലത്ത് ശ്രീ സംഗമേശ്വര എൻഎസ് എസ് സ്കൂൾ ഓഡിറ്റോറിയമായ് ഉപയോഗിച്ചിരുന്ന കെട്ടിടം കൂടൽമാണിക്യം ദേവസ്വം അടുത്ത ദിവസം തന്നെ അറ്റക്കുറ്റപ്പണികൾ നടത്തി നവീകരിക്കുമെന്നും താത്പര്യമുള്ളവർക്ക് ഇവ നിബന്ധനകളുടെ അടിസ്ഥാനത്തിൽ വാടകക്ക് നൽകുമെന്നും ചെയർമാൻ പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗം കെ.ജി സുരേഷ്, ദേവസ്വത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംഗമപുരിയെ ഉത്സവലഹരിയിലേക്കുയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി നിർവഹിച്ചു. പഞ്ചാരിമേളത്തിന്റെയും ആനകളുടെയും കലകളുടെയും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിനാണ് ഇതോടെ തുടക്കമായത്. താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില് മന്ത്രങ്ങള്‍ ആവാഹിച്ചാണ് കൊടിയേറ്റ കർമ്മങ്ങൾ നടന്നത് . നൂറുകണക്കിന് ഭക്തജനങ്ങളും ദേവസ്വം ഭാരവാഹികളും ഇതിന് സാക്ഷിയായി. ശ്രീകോവിലില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വെച്ച് കൊടിമരത്തിന് പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്.
കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ട് വിളക്കുകളും എട്ട് ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന പതിനാറ് പഞ്ചാരിമേളങ്ങളും വിളക്കിനും ശീവേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന പതിനേഴ് ഗജവീരന്മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. കൂടാതെ എട്ടുദിവസത്തെ കഥകളിയും ഇവിടെ അരങ്ങേറുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ചിട്ടയും താന്ത്രിക ചടങ്ങുകളുടെ നിഷ്ഠയും ക്ഷേത്രകലകളുടെ അവതരണവും പത്തുദിവസത്തെ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തെ വേറിട്ടു നിര്‍ത്തുന്നു.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കാലത്തും ഉച്ചപൂജയ്ക്കും നടത്തുന്ന ബിംബശുദ്ധിക്രീയകള്‍ക്കാണ് വ്യാഴാഴ്ച വൈകീട്ടോടെ സമാപനമാകുന്നത്. ബിംബത്തിന് സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുതിനായിട്ടാണ് ബിംബശുദ്ധക്രീയകള്‍ നടത്തുന്നത്. ബുധനാഴ്ച രാവിലെ മണ്ഡപത്തില്‍ ചതുർശുദ്ധി പൂജിച്ച് എതൃത്ത പൂജക്ക് ദേവന് അഭിഷേകം ചെയ്തു. തുടർന്ന് ഉച്ചപൂജക്ക് മുമ്പായി ദേവനെ പൂജിച്ച് ധാര നടത്തി. വൈകീട്ട് പതിവുപോലെ അത്താഴപൂജ നടന്നു.
വ്യാഴാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്തപൂജക്ക് ദേവനെ അഭിഷേകം നടത്തും. ഉച്ചപൂജക്ക് മുമ്പായി പഞ്ചകം പൂജിച്ച് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്യും. ദേവന്മാര്ക്ക് അതാത് ഭാവത്തെ നല്കുന്ന പഞ്ചതത്വങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് പഞ്ചകാഭിഷേകം നടത്തുന്നത്. വൈകിട്ട് അത്താഴപൂജയ്ക്ക് മുമ്പായി മണ്ഡപത്തില്‍ സ്ഥലശുദ്ധി ചെയ്യും. വെള്ളിയാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്ത് പൂജക്ക് ദേവന് അഭിഷേകം ചെയ്യും. എതൃത്ത്പൂജക്ക് മുമ്പ് കലശമണ്ഡപത്തില്‍ ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടക്കും. ഒമ്പതുമണിയോടെ ബ്രഹ്മകലശാഭിഷേകങ്ങള്‍ ആരംഭിക്കും. ഉച്ചപൂജ പതിനൊരയോടെ അവസാനിക്കും. 27-ാം തിയ്യതി വെള്ളിയാഴ്ച്ച രാത്രി 8:10 നും 8:40 നും മദ്ധ്യേ കൊടിയേറ്റം നടത്തും.
പത്തുദിവസം നീണ്ടുനിൽക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നിറംപകരാൻ ആനച്ചമയങ്ങളൊരുങ്ങി. കൊട്ടിലാക്കലിലെ ദേവസ്വം കെട്ടിടത്തിലെ ഭണ്ഡാകാരത്തിൽ വർഷം മുഴുവൻ സൂക്ഷിക്കുന്ന സ്വര്‍ണ്ണക്കോലവും മറ്റു ചമയങ്ങളും ഉത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കി ഉത്സവത്തിന് തയാറാക്കുന്നത്. ആനച്ചമയങ്ങളെല്ലാം ദേവസ്വത്തിന്റെ സ്വന്തമാണ് എന്നുള്ളതാണ് പ്രത്യേകത. വാടകക്ക് എടുക്കാറില്ല . സ്വർണ്ണക്കോലവും നെറ്റിപട്ടങ്ങളും ഉപയോഗിക്കുന്ന കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം.
തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പെടെ ഏഴ് ആനകള്‍ക്ക് സ്വർണത്തിൽ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണ്ണ നിര്‍മ്മിതമാണ്. മറ്റ് പത്ത് ആനകള്‍ക്ക് മേല്‍ത്തരം വെള്ളി ചമയങ്ങളാണ് ഉപയോഗിക്കുന്നത്. കൂടൽമാണിക്യത്തിൽ ആദ്യകാലത്ത് ഉത്സവത്തിന് 21 ആനകൾ ഉണ്ടായിരുന്ന സമയത്ത് എല്ലാ ആനകൾക്കും സ്വർണ്ണ നിർമിതമായ നെറ്റിപ്പട്ടങ്ങളും കോലവും ഉണ്ടായിരുന്നു. 1902 ൽ നിലവിൽ വന്ന കല്ലേറ്റുംകരയിലെ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ഇവിടെ വരുവാനും അതിന്റെ നിർമിതിക്കുമായ് ഈ സ്വർണ്ണ നിർമ്മിത കോലങ്ങളും നെറ്റിപട്ടങ്ങളും അക്കാലത്ത് ക്ഷേത്രം സംഭാവന നൽകിയതായി പഴമക്കാർ പറയുന്നു. ഉത്സവത്തിന്റെ ഭാഗമായി എല്ലാദിവസവും ആറാട്ടും പള്ളിവേട്ടയും ഉൾപ്പെടെ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നതാണ് കൂടൽമാണിക്യത്തിന്റെ പ്രത്യേകത.
തിടമ്പേറ്റുന്ന ആനയുടെ കുട, അലക്കുകള്‍, വെണ്‍ചാമരത്തിന്റെ പിടി എന്നിവയും സ്വര്‍ണ്ണ നിര്‍മ്മിതമാണ്. കോലത്തിന് മുകളില്‍ സ്വര്‍ണ്ണമകുടമുണ്ട്. സ്വര്‍ണ്ണത്തിന്റെയോ വെള്ളിയുടേയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളകകള്‍, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വട്ടക്കിണ്ണം, എടക്കിണ്ണം, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവ തനി സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്. അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവുമാണ് ചമയങ്ങളൊരുക്കുന്നത്
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കാവശ്യമായ നെല്ക്കതിരിന് ദേവസ്വം ഭൂമിയില്‍ വിത്തെറിഞ്ഞു. കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പിലില്‍ ആരംഭിക്കുന്ന കൃഷിക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിത്ത് വിതച്ചു. വഴുതനങ്ങയും വാഴകൃഷിക്കും നെല്‍കൃഷിക്കും പുറമെ 75 ഏക്കറോളം വരുന്ന ദേവസ്വം ഭൂമിയില്‍ തെങ്ങുകൃഷി തുടങ്ങുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെങ്ങുകൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷനായിരുന്നു.
ഭരണസമിതി അംഗങ്ങളായ എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട്, ഭരതന് കണ്ടേങ്കാട്ടില്‍, രാജേഷ് തമ്പാന്, കെ.ജി. സുരേഷ്, പ്രേമരാജന്‍, ഷൈന്‍, തഹസില്‍ദാര്‍ കെ.ജി. മധുസൂദനന്, അഡ്മിനിസ്ട്രേറ്റര്‍ എ.എസ്. സുമ, മേല്‍ശാന്തി ഇന്‍ ചാര്‍ജ്ജ് മണക്കാട് പരമേശ്വരന് നമ്പൂതിരി, വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കാവശ്യമായ നെല്കതിര് പുറത്തുനിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കാനും ആവശ്യമായ നെല്ക്കതിര് ഇവിടെ തന്നെ ലഭ്യമാക്കുന്നതിനുമായിട്ടാണ് കൃഷി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും വാഴകൃഷിയും കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷിയിറക്കിയിട്ടുണ്ട്.
ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി നവീകൃത ക്ഷേത്രസമർപ്പണം തോട്ടാപ്പിള്ളി വേണുഗോപാൽ മേനോന്റെ പത്നി ഗീത വേണുഗോപാൽ നിർവഹിച്ചു. രാവിലെ ഭഗവാന് ഗോളകയും പ്രഭാവലയവും സമർപ്പിക്കുന്നതോടൊപ്പം സോപാനം പിച്ചള പൊതിയൽ, തിടപ്പിള്ളി , വഴിപാട് കൗണ്ടർ എന്നിവയും സമർപ്പിച്ചു. ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.ജി സുരേഷ്, തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.എം സുമ, മാനേജർ രാജി സുരേഷ്, തോട്ടാപ്പിള്ളി വേണുഗോപാൽ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.